താന്‍ സതീശനെ തെറി പറഞ്ഞിട്ടേയില്ലെന്ന് സുധാകരന്‍; ഞങ്ങള്‍ തമ്മില്‍ ചേട്ടാ-അനിയാ ബന്ധമെന്നും വിശദീകരണം

താനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മില്‍ ഒരു അഭിപ്രായ ഭിന്നതയും ഇല്ലെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. പ്രതിപക്ഷ നേതാവിനോട് ഒരു ദേഷ്യവും ഇല്ല. മാധ്യമങ്ങളോട് മര്യാദ കാണിച്ചില്ല എന്ന് തോന്നി, അതേ പറഞ്ഞിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മാധ്യമങ്ങള്‍ ഇങ്ങനെ ഒരു പ്രചാരണം കൊടുത്തത് ശരിയായില്ല. സതീശനും താനും ജ്യേഷ്ഠാനുജന്മാരെ പോലെയാണ്. മാധ്യമങ്ങളാണ് തന്നോട് മാപ്പു പറയേണ്ടത്. മാധ്യമങ്ങളാണ് വിവാദം ഉണ്ടാക്കിയതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ:‘തൈര്’ മുളക് കൊണ്ടാട്ടമില്ലാതെ എന്ത് സദ്യ, ഇരിക്കട്ടെ അല്പം എരിവും പുളിയും, വായിൽ കപ്പലോടട്ടെ

സുധാകരന്‍ നടത്തിയ അസഭ്യ പരാമര്‍ശത്തില്‍ വി ഡി സതീശന്‍ രാജി ഭീഷണി മുഴക്കിയിരുന്നു. കെ സുധാകരന്‍ വാര്‍ത്താസമ്മേളനം വിളിച്ച് പ്രശ്നം പരിഹരിക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് കെ സുധാകരന്‍ പറഞ്ഞപ്പേള്‍ തെളിവുണ്ടെന്ന് മറ്റ് നേതാക്കള്‍ പ്രതികരിച്ചു.

ALSO READ:പൊതുവേദികളില്‍ എങ്ങനെ സംസാരിക്കണം? ഇതാ ചില ടിപ്‌സുകള്‍

അതേസമയം വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടു. കെ സി വേണുഗോപാല്‍ കെ സുധാകരനോടും വി ഡി സതീശനോടും വിഷയത്തെ സംബന്ധിച്ച് സംസാരിച്ചു. ഇത്തരത്തിലുള്ള വിവാദങ്ങള്‍ തെരഞ്ഞെടുപ്പിനെയും സമരാഗ്നി പ്രക്ഷോഭ പരിപാടിയേയും ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News