ചക്കിട്ടപ്പാറയിലെ ഭിന്നശേഷിക്കാരന്റെ ആത്മഹത്യ; പെന്‍ഷന്‍ മുടങ്ങിയതിനാലെന്നത് വസ്തുതാ വിരുദ്ധം

കോഴിക്കോട് ചക്കിട്ടപ്പാറയില്‍ ഭിന്നശേഷിക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവം പെന്‍ഷന്‍ മുടങ്ങിയതിനാലാണെന്ന പ്രചാരണം വസ്തുതാ വിരുദ്ധം. ഡിസംബറില്‍ 1600 രൂപ സ്വന്തം പെന്‍ഷനും 1600 രൂപ മകളുടെ പെന്‍ഷനുമായി 3200 രൂപ കൈപ്പറ്റിയതിന്റെ റെസീപ്റ്റ് കൈരളി ന്യൂസിന് ലഭിച്ചു.

ALSO READ:2022 ലെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് തോറ്റം പാട്ട് കലാകാരൻ എൻ ചെല്ലപ്പൻ നായർക്ക്

ഭിന്നശേഷിക്കാരിയായ മകള്‍ മേരി മാസങ്ങളായി കോഴിക്കോട്ടെ കന്യാസ്ത്രീകളുടെ സംരക്ഷണ കേന്ദ്രത്തിലാണ്. തൊഴിലുറപ്പ് പദ്ധതി വീട്ടില്‍ തന്നെ ചെയ്യാനുള്ള സാഹചര്യവും ഒരുക്കിക്കൊടുത്തു. ഈ വകയില്‍ കൂലിയായി ഈ മാസം 3ന് കാനറ ബാങ്കില്‍ നിന്നും 5500 രൂപയും കൈപ്പറ്റിയിട്ടുണ്ട്.

ചക്കിട്ടപ്പാറ സ്വദേശി ജോസഫ് ആയിരുന്നു ആത്മഹത്യ ചെയ്തത്. ഭാര്യ മരണപ്പെട്ട ജോസഫ് കഴിഞ്ഞ കുറേ നാളുകളായി ഒറ്റയ്ക്കായിരുന്നു താമസം.

ALSO READ:കേരളത്തിന് അഭിമാനവും അംഗീകാരവും; കെ-സ്മാര്‍ട്ടുമായി കൈകോര്‍ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News