
ഐ പി എല്ലിലെ എക്കാലത്തെയും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ (286) അടിച്ചെടുത്താണ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ഈ സീസണ്‍ ആരംഭിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കുക മാത്രമല്ല 300 നേടുകയെന്നതും ഹൈദരാബാദിന്റെ ലക്ഷ്യമായിരുന്നു. ആദ്യ മത്സരം കഴിഞ്ഞയുടനെയെല്ലാം ഹൈയസ്റ്റ് സ്‌കോര്‍ ആയിരുന്നു ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച.
Read Also: വീണ്ടും ചെന്നൈ- ബെംഗളൂരു പോര്; ചെപ്പോക്കിലെ കണക്ക് ചിന്നസ്വാമിയില്‍ തീര്‍ക്കുമോ ധോണിപ്പട?
എന്നാല്‍, പ്ലേ ഓഫ് പോലും കാണാനാകാതെ ഹൈദരാബാദ് പുറത്താകാനാണ് സാധ്യത. പത്ത് മത്സരം കഴിഞ്ഞപ്പോള്‍ മൂന്ന് എണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. ഏഴെണ്ണത്തില്‍ പരാജയപ്പെട്ടു. ആറ് പോയിന്‌റ് മാത്രമാണ് നേടാനായത്. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാല്‍ തന്നെയും 14 പോയിന്റ് മാത്രമേ ഹൈദരാബാദിന് ആകുകയുള്ളൂ. റണ്‍ റേറ്റ് കൂടി നോക്കുമ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിവരും പ്ലേ ഓഫിലെത്താന്‍.
Read Also: സംശയാസ്പദ റണ്ണൗട്ടും ഡി ആര്‍ എസ് തള്ളലും; അംപയര്‍മാരോട് ഉടക്കി ശുഭ്മാൻ ഗില്‍
കൂറ്റനടിക്കാരെന്ന് പേര് കേട്ട ട്രാവിഷേക് (ട്രാവിസ് ഹെഡ്- അഭിഷേക് ശര്‍മ) കൂട്ടുകെട്ടും ഇശാന്‍ കിഷനും ക്ലാസനുമെല്ലാം ചിലപ്പോഴൊക്കെ ത്രസിപ്പിച്ചെങ്കിലും പലപ്പോഴും നിരാശപ്പെടുത്തി. ഇനി അടുത്ത സീസണില്‍ കാണാമെന്നാണ് ഹൈദരാബാദ് ഫാന്‍സ് ആശ്വാസം കൊള്ളുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here