
ബാബ രാംദേവിന്റെ വിദ്വേഷ പരാമർശത്തിന് തിരിച്ചടി. സർബത്ത് ജിഹാദ് പരാമർശത്തിൽ ബാബ രാംദേവിനെ ദില്ലി ഹൈകോടതി രൂക്ഷമായി വിമർശിച്ചു. ന്യായീകരിക്കാനാവാത്ത പരാമർശമെന്ന് കോടതി. വിദ്വേഷ പരാമർശങ്ങൾക്കെതിരെ റൂഹ് അഫ്സ നിർമ്മാതാവ് ഹാംദർദ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമർശനം.
പരാമർശങ്ങൾ മനസാക്ഷിയെ ഞെട്ടിക്കുന്നതെന്നും ജെസ്റ്റിസ് അമിത് ബൻസാൽ ചൂണ്ടിക്കാട്ടി. ഇത്തരം പരാമർശങ്ങളും പരസ്യങ്ങളും നൽകില്ലെന്ന സത്യവാങ്മൂലം 5 ദിവസത്തിനകം സമർപ്പിക്കാനും കോടതി ഉത്തരവിട്ടു.
ALSO READ: കള്ളപ്പണം വെളുപ്പിക്കൽ കേസ്: നടൻ മഹേഷ് ബാബുവിന് ഇഡി സമൻസ്
സർബത്ത് നൽകുന്ന കമ്പനി സമ്പാദിക്കുന്ന പണം മദ്രസകളും പള്ളികളും നിർമ്മിക്കാൻ ഉപയോഗിക്കുന്നുവെന്നും പതഞ്ജലിയുടെ റോസ് സർബത്ത് ഗുരുകുലങ്ങൾ പണിയുകയും ഭാരതീയ ശിക്ഷാ ബോർഡ് വളരുമെന്നുമായിരുന്നു ബാബാ രാംദേവിന്റെ വിദ്വേഷ പരാമർശം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here