സമൂഹത്തിന് ദോഷം വരുത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ പരാതി പരിഹാര സംവിധാനം രൂപീകരിക്കണം: സുപ്രീംകോടതി

supreme court

സമൂഹത്തിന് ദോഷം വരുത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ പരാതി പരിഹാര സംവിധാനം രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദ്ദേശം.  ബാബ രാംദേവിന്റെ പതഞ്ജലിക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.

1954 ലെ ഡ്രഗ് ആൻഡ് മാജിക്ക് റെമഡീസ്  ആക്ട് പ്രകാരം നിരോധിച്ചിരിക്കുന്ന പരസ്യങ്ങളെ കുറിച്ച്  പൊതുജനങ്ങൾക്ക് പരാതി നൽകാൻ സംവിധാനം ഒരുക്കണമെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാണിച്ചു.

ALSO READ: ട്രംപിന്‍റെ കണ്ണുരുട്ടൽ ഫലിക്കുന്നു; അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ നികുതി വെട്ടിക്കുറയ്ക്കാൻ ഇന്ത്യ

ബാബ രാംദേവിന്റെ പതഞ്ജലിക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. കോവിഡ് വാക്സിനേഷനും ആധുനിക വൈദ്യശാസ്ത്ര സംവിധാനങ്ങൾക്കുമെതിരെ പതഞ്ജലി അപവാദ പ്രചാരണം നടത്തിയെന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിയന്ത്രിക്കാൻ 2024 മെയ് 7-നാണ്‌ സുപ്രീം കോടതി ഉത്തരവിട്ടത്‌. പരസ്യം നൽകാൻ അനുവദിക്കുന്നതിന് മുമ്പ്, 1994 ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമങ്ങൾ അനുസരിച്ച് പരസ്യദാതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങണമെന്ന് ഉത്തരവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News