ബിൽകിസ് ബാനു കേസ്; കീഴടങ്ങാൻ സാവകാശം തേടി പ്രതികൾ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ബിൽകിസ് ബാനു കേസിൽ കീഴടങ്ങാൻ സാവകാശം ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ആറാഴ്ച വരെ സമയം നീട്ടി നൽകണം എന്നാണ് 3 പ്രതികൾ നൽകിയ ഹർജി.ജനുവരി 21നകം പ്രതികൾ ജയിൽ അധികൃതർക്ക് മുന്നിൽ ഹാജരാകണം എന്നാണ് ജനുവരി 8 ൽ കോടതി ഉത്തരവിട്ടത്.എന്നാൽ ഈ സമയപരിധി നീട്ടി നൽകണമെന്നാണ് പ്രതികളുടെ ആവശ്യം. കേസിൽ പ്രതികളായ ഗോവിന്ദ് ഭായ്, മിഥേഷ് ചിമൻലാൽ ബട്ട്, രമേഷ് രൂപ ഭായ് ചന്ദന എന്നിവരാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

ALSO READ: 2023ൽ പിഎസ്‍സി വഴി 34,110 നിയമന
ശുപാർശകൾ

ബിൽകിസ് ബാനുവിന്റെ ഹർജി പരിഗണിച്ച ജസ്റ്റിസ് നഗരത്ന, ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ച് തന്നെ ആകും പ്രതികളുടെ ഹർജി പരിഗണിക്കുക. മാതാപിതാക്കളെ പരിചരിക്കാൻ മാറ്റാരുമില്ല മകന്റെ വിവാഹം, വിളവെടുപ്പ് സമയം എന്നിവയാണ് ഈ പ്രതികൾ സാവകാശം തേടുന്നതിന് കാരണമായി പറഞ്ഞിരിക്കുന്നത്.

ബിൽക്കിസ് ബാനു കേസിൽ കുറ്റവാളികളുടെ മോചനത്തിന് അനുകൂലമായി ഗുജറാത്ത് സർക്കാർ മൗനം പാലിച്ചെന്നാണ് കോടതിയുടെ നിരീക്ഷണം. നിയമവിരുദ്ധമായ നിർദേശങ്ങൾ നൽകാൻ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ഗുജറാത്ത് സ്വീകരിച്ചത്, നിയമവ്യസ്ഥകളെയും കോടതിവിധികളെയും മാനിച്ചിരുന്നെങ്കിൽ പുനഃപരിശോധനാ ഹർജി സമർപ്പിക്കുമായിരുന്നെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഗുജറാത്ത് സർക്കാരിന് ഒരു അധികാരവുമില്ലാത്ത കേസിൽ പ്രതികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിനാൽ ശിക്ഷായിളവ് നൽകിയ ഉത്തരവ് റദ്ദാക്കുന്നതായും സുപ്രീം കോടതി പറഞ്ഞിരുന്നു.

ALSO READ: ദില്ലിയിൽ കനത്ത മൂടൽമഞ്ഞ്; വിമാനങ്ങൾ റദ്ദാക്കി

കേസിൽ ഗുജറാത്ത് സർക്കാർ പുനഃപരിശോധന സാധ്യത തേടുമെന്ന് സൂചനയുണ്ട്. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള അധികാരമുണ്ടെന്ന നിലപാടിലാണ് ഗുജറാത്ത് സർക്കാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News