
കെ എം എബ്രഹാമിനെതിരെയുള്ള സിബിഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീംകോടതി. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് ആരേപിച്ചായിരുന്നു കേസ്. കെ എം എബ്രഹാമിനെതിരെയുള്ള സിബിഐ അന്വേഷണം സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ തിരിച്ചടി ലഭിച്ചിരിക്കുന്നത് പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കുമാണ്.
കെ എം എബ്രഹാം 2015-ൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്ജസ്റ്റിസ് കെ ബാബുവാണ് ഉത്തരവിട്ടത്. ഈ ഉത്തരവാണിപ്പോൾ സുപ്രീംകോടതി സ്റ്റെ ചെയ്തിരിക്കുന്നത്.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ മുൻ ചീഫ് സെക്രട്ടറിയായിരുന്ന കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയാണ് ഉത്തരവിട്ടിരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here