ലോക്സഭാ തെരഞ്ഞെടുപ്പ് ബോണ്ട്; വിവരങ്ങൾ കൈമാറാൻ എസ്‌ബിഐക്ക് സുപ്രീം കോടതി നൽകിയ സമയം ഇന്ന് അവസാനിക്കും

തെരഞ്ഞെടുപ്പ് ബോണ്ടിന്റെ വിവരങ്ങള്‍ കൈമാറാൻ എസ്ബിഐയ്ക്ക് സുപ്രീംകോടതി നല്‍കിയ സമയം ഇന്ന് അവസാനിക്കും. എന്നാല്‍ ജൂണ്‍ 30 വരെ സമയം നീട്ടി നല്‍കണമെന്നാണ് എസ്ബിഐ ആവശ്യപ്പെടുന്നത്. സംശയാസ്പദമായ ഇടപാടുകള്‍ മറച്ചുവെക്കാന്‍ മോദി സര്‍ക്കാര്‍ എസ്ബിഐയെ ആയുധമാക്കുന്നുവെന്നാണ് വിമര്‍ശനം. അതേ സമയം തെരഞ്ഞെടുപ്പ് ബോണ്ടിനെതിരെ നേിയമപോരാട്ടം നടത്തിയ സിപിഐഎം ഇക്കാര്യം സുപ്രീംകോടതിയല്‍ ഉന്നയിക്കും.

Also Read: കടമെടുപ്പ് പരിധി വെട്ടികുറച്ചതിനെതിരായ ഹർജിയിൽ കേരളത്തിന് വിജയം; 13600 കോടി കടമെടുപ്പിന് അനുമതി

ഇലക്ട്രല്‍ ബോണ്ട് വഴി ആരോക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കി എന്നതിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ ജൂണ്‍ 30 വരെ നീട്ടി നല്‍കണമെന്നാണ് എസ്ബിഐയുടെ ആവശ്യം. 22,217 ഇല്ക്ട്രല്‍ ബോണ്ടുകള്‍ വിതരണം ചെയ്തുവെന്നും ഇതിന്റെ വിശദാശംങ്ങള്‍ നല്‍കാന്‍ മൂന്നാഴ്ച മതിയാകില്ലന്നുമാണ് വിശദീകരണം. എസ്ബിഐ നിലപാടില്‍ സംശയവും ആശങ്കയും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയിട്ടുണ്ട്. സുപ്രീംകോടതി ഭരണഘടനാ ബഞ്ച് ഉത്തരവിട്ടിട്ടും എസ്ബിഐ ഇത്തരം ഒരു നീക്കം നടത്തുന്നത് രാഷ്ട്രീയ സമ്മര്‍ദം മൂലമാണെന്നാണ് വിമര്‍ശനം.

Also Read: പാർലമെൻറിൽ ശക്തമായ ഒരു ഇടതുപക്ഷം ഉണ്ടാകണം എന്ന് വ്യത്യസ്ത ജനവിഭാഗങ്ങൾ ആഗ്രഹിക്കുന്നുണ്ട്: കെ കെ ശൈലജ ടീച്ചർ

തെരഞ്ഞെടുപ്പ് ബോണ്ട് വഴി ഏറ്റവും കൂടുതല്‍ പണം സമാഹരിച്ചത് ബിജെപിയാണ്. 5000 കോടിയിലധികമാണ് ബിജെപി നേടിയത്. തെരഞ്ഞെടുപ്പിന് മുന്നേ ഈ വിവരങ്ങള്‍ പുറത്തറിഞ്ഞാല്‍ തിരിച്ചടി ലഭിച്ചേക്കുമെന്ന ആശങ്കയും ബിജെപിക്കുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എസ്ബിഐയ്ക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കുന്നുവെന്നാണ് വിമര്‍ശനം. തെരഞ്ഞെടുപ്പ് ബോണ്ടിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സിപിഐഎം എസ്ബിഐ ഇന്ന് തന്നെ വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ അത് കോടതിയലക്ഷ്യമെന്ന് പറഞ്ഞിട്ടുണ്ട്. സുപ്രീംകോടതിയില്‍ ഇക്കാര്യം ഉന്നയിക്കാനാണ് സിപിഐഎം തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News