‘പിതാവിനെ കാണണം, ആയുര്‍വേദ ചികിത്സ നടത്തണം’; ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള മഅദനിയുടെ ഹര്‍ജി ഇന്ന് കോടതിയില്‍

ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ആയുര്‍വേദ ചികിത്സക്കും ആരോഗ്യ നില വഷളായ പിതാവിനെ കാണാനും കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. കേസ് വിചാരണ നടപടിയിലേക്കു കടന്നതിനാല്‍ ഇനി കര്‍ണാടകയില്‍ തടവില്‍ കഴിയേണ്ട കാര്യമില്ലെന്നാണ് മദനിയുടെ വാദം. കര്‍ണാടക സര്‍ക്കാരും ഹര്‍ജിയില്‍ ഇന്ന് മറുപടി അറിയിക്കും. വിശദമായ വാദം കേള്‍ക്കാന്‍ വേണ്ടിയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് കേസ് മാറ്റിയത്.

കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നാണ് മഅദനിയുടെ ഹര്‍ജിയിലെ പ്രധാനആവശ്യം. തനിക്ക് ആയുര്‍വേദ ചികിത്സ അനിവാര്യമാണെന്നും പിതാവിന്റെ ആരോഗ്യ നില വഷളായതിനാല്‍ അദ്ദേഹത്തെ കാണണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മഅദനി സമര്‍പ്പിച്ച ഹര്‍ജിയില്‍ അടുത്തിടെ സുപ്രിംകോടതി കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു. വിചാരണയുടെ അന്തിമ വാദം മാത്രം ബാക്കിയുള്ള സാഹചര്യത്തില്‍ മഅദനി ബംഗളൂരുവില്‍ തന്നെ തുടരേണ്ട ആവശ്യമെന്താണെന്നായിരുന്നു സുപ്രീംകോടതി ചോദിച്ചത്. മഅദനി ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കാത്തതിനെക്കുറിച്ചും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

മറുപടി പറയാന്‍ കര്‍ണാടക സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് സുപ്രിംകോടതി ഏപ്രില്‍ പതിമൂന്നിലേക്ക് മാറ്റുകയായിരുന്നു. മഅദനിയുടെ ഹര്‍ജിയില്‍ സുപ്രിംകോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here