
നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം എടുക്കാതെ പിടിച്ച് വയ്ക്കുകയും, പിന്നീട് രാഷ്ട്രപതിക്ക് അയക്കുകയും ചെയ്ത തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ നടപടി ഭരണഘടന വിരുദ്ധം ആണെന്ന സുപ്രീം കോടതി വിധി പ്രതീക്ഷയുണ്ടാക്കുന്നതാണെന്ന് സിപിഎ എം ജനറല്‍ സെക്രട്ടറി എം എ ബേബി. ദില്ലിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതിവിധിയുടെ സ്പിരിറ്റ് ഉൾക്കൊള്ളാൻ ഗവർണർമാർക്ക് ആകണമെന്നും. വിധി ഫെഡറലിസത്തിന്റെ അന്തസത്ത ഉയർത്തിപ്പിടിക്കുന്നതാണെന്നും എം എ ബേബി പറഞ്ഞു. കൂടാതെ സുപ്രീംകോടതി വിധിക്കെതിരെ കേരള ഗവര്‍ണറുടെ പരാമര്‍ശത്തില്‍ ‘കേരള ഗവർണർ വിധി അംഗീകരിക്കാൻ തയ്യാറാകണമായിരുന്നു’ എന്നും എം എ ബേബി പ്രതികരിച്ചു.
Also Read: ചികിത്സയിലെ അശാസ്ത്രീയസമീപനം ക്രൈം ആണ്: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
സുപ്രീംകോടതി വിധി രാഷ്ട്രപതി അടക്കം എല്ലാവരും അംഗീകരിക്കേണ്ടതാണ്. ഭരണഘടന ഉയർത്തി പിടിക്കുന്ന വിധിയാണിത്. ഭരണഘടനയെ വ്യാഖ്യാനിക്കാൻ സുപ്രീംകോടതിക്ക് അധികാരമുണ്ടെന്നും എം എ ബേബി തുടര്‍ന്നു പറഞ്ഞു.
ഗവർണറുടെ ചുമതല എന്താണെന്ന് പറയേണ്ട സാഹചര്യം ഉണ്ടാക്കരുതെന്നും. രാഷ്ട്രപതി ഒരു ബില്ലും പിടിച്ചു വക്കാറില്ലെന്നും തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിക്ക് ഇല്ലാത്ത അധികാരമാണോ ഗവർണർമാർക്ക് ഉള്ളത് എന്നും എം എ ബേബി ചോദിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here