അപഹാസ്യരായി മുസ്ലിം ലീഗ്; വഖഫ് കേസിൽ തങ്ങൾക്ക് വേണ്ടി സിബൽ ഹാജരായെന്നത് വ്യാജ അവകാശവാദം

juh-kabil-sibal-iuml-waqf-case

സുപ്രീം കോടതിയിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ തങ്ങളുടെ ഹർജിയിൽ കപിൽ സിബൽ ഹാജരായെന്ന മുസ്ലിം ലീഗിന്റെ അവകാശവാദം വ്യാജം. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന് വേണ്ടിയാണ് സിബൽ ഹാജരായത്. മാത്രമല്ല, ലീഗിന്റെ ഹർജി പോലും സുപ്രീം കോടതി പരിഗണിച്ചില്ല. ഇതോടെ മുസ്ലിം ലീഗ് അപഹാസ്യരായി.

തങ്ങൾക്ക് വേണ്ടിയാണ് സിബൽ ഹാജരായതെന്ന് വ്യക്തമാക്കി ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് വാർത്താ കുറിപ്പ് ഇറക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ അടക്കം ലീഗിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ഫയല്‍ ചെയ്ത WP(C) No: 276/2025 കേസില്‍ പ്രസിഡണ്ട് മൗലാനാ അര്‍ഷദ് മദനി ചുമതലപ്പെടുത്തിയത് പ്രകാരം മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിനു വേണ്ടി സുപ്രീം കോടതി മുമ്പാകെ ഏപ്രിൽ ഏഴിന് തന്നെ
ഹാജര്‍ ആയിട്ടുള്ളതും വാദം നടത്തിയിട്ടുള്ളതുമാണ്. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് കേരളത്തിലെ ഒരു ന്യൂനപക്ഷ പാര്‍ട്ടി കേസ് ഫയല്‍ ചെയ്തതെന്നും വാർത്താ കുറിപ്പിൽ പറയുന്നു.

Read Also: വഖഫ് സ്വത്തുക്കളില്‍ മാറ്റം വരുത്തരുത്; കേന്ദ്രത്തിന് തിരിച്ചടിയായി സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്

കഴിഞ്ഞ ഒരാഴ്ചയായി കപില്‍ സിബല്‍ നിര്‍ദേശിച്ചത് പ്രകാരം കേസുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ചെയ്തിരുന്നത് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ആണ്. ഇന്ന് കോടതിയിലും അദ്ദേഹത്തിന്റെ കൂടെ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. മറ്റു ഒരു കക്ഷിയുടെയും ആളുകള്‍ അദ്ദേഹത്തിന്റെ കൂടെ ഇല്ലായിരുന്നു. വസ്തുത ഇപ്രകാരമായിരിക്കെ കേരളത്തിലെ ഒരു ന്യൂനപക്ഷ പാര്‍ട്ടിയുടെ അഭിഭാഷകനായാണ് കപില്‍ സിബല്‍ ഇന്ന് സുപ്രീം കോര്‍ട്ടില്‍ ഹാജര്‍ ആയതെന്ന നിലക്കുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലാത്തതാണെന്നും പ്രസ്താവനയിൽ പറയുന്നു. അതേസമയം, കേരളത്തിൽ നിന്നുള്ള സമസ്തയുടെ ഹർജി സുപ്രീം കോടതി പരിഗണിച്ചിരുന്നു. അഭിഷേക് സിങ്വിയാണ് സമസ്തക്ക് വേണ്ടി ഹാജരായത്. ഇതോടെയാണ് ലീഗ് അണികൾ തങ്ങളുടെ ഹർജി പരിഗണിച്ചെന്നും സിബൽ ഹാജരായതെന്നും പ്രചരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News