അറസ്റ്റ് ചെയ്യുമെന്ന് ആശങ്ക, മകളുടെ വിവാഹം കണക്കിലെടുത്ത് സുരേഷ് ഗോപിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ; സർക്കാരിനോട് നിലപാടു തേടി ഹൈക്കോടതി

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ സുരേഷ് ഗോപി നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷയിൽ സർക്കാരിനോട് നിലപാട് തേടി ഹൈക്കോടതി. ജസ്റ്റിസ് സി. പ്രതീപ്കുമാർ ഹർജി വീണ്ടും 8നു പരിഗണിക്കാൻ മാറ്റി. ഒക്ടോബർ 27 ന് കോഴിക്കോട് വെച്ച് നടന്ന സംഭവത്തിലാണ് മാധ്യമപ്രവത്തക സുരേഷ് ഗോപിക്കെതിരെ കേസ് നൽകിയത്. ചോദ്യങ്ങൾക്കു മറുപടി പറയുന്നതിനിടെ സുരേഷ് ഗോപി തന്റെ ചുമലിൽ പിടിച്ചുവെന്നും ഒഴിഞ്ഞു മാറിയപ്പോൾ വീണ്ടും ശ്രമിച്ചെന്നും ഈ ഘട്ടത്തിൽ കൈ തട്ടിമാറ്റിയെന്നുമായിരുന്നു മാധ്യമപ്രവത്തകയുടെ പരാതി.

ALSO READ: ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കി റെയിൽവേ

കോഴിക്കോട് നടക്കാവ് പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമം 354 എയിലുള്ള രണ്ട് ഉപവകുപ്പുകളനുസരിച്ചു ലൈംഗികാതിക്രമത്തിനു നടനെതിരെ കേസെടുത്തു. നവംബർ 18 ന് സുരേഷ് ഗോപിയെ ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചിരുന്നു.

ALSO READ: ‘നേര് കോപ്പിയടി, മലയാളികളെ പറ്റിക്കാൻ എളുപ്പമാണ്, പകർത്തിയത് ആ ഇംഗ്ലീഷ് സിനിമയിൽ നിന്ന്; ആരോപണവുമായി സോഷ്യൽ മീഡിയ, തെളിവ് വീഡിയോ കാണാം

അതേസമയം, ഐപിസി 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം കൂടി കേസിൽ ഉൾപ്പെടുത്തിയെന്നും അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും സുരേഷ് ഗോപി നൽകിയ മുൻ‌കൂർ അഹർജിയിൽ ചൂണ്ടിക്കാട്ടി. ജനുവരി 17നു മകളുടെ വിവാഹം ഗുരുവായൂരിലും സൽക്കാരം തിരുവനന്തപുരത്തും നടത്താൻ തീരുമാനിച്ചിരിക്കുകയാണെന്നും, ഈ സാഹചര്യത്തിൽ തനിക്കു മുൻകൂർ ജാമ്യം നൽകണമെന്നുമാണ് നടന്റെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News