‘പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവായതുകൊണ്ട് മാത്രമല്ല റോബര്‍ട്ട് വദ്രയ്‌ക്കെതിരെ ഇ ഡി അന്വേഷണം’; യഥാര്‍ത്ഥ കാരണങ്ങള്‍ അക്കമിട്ട് നിരത്തി ടി ജെ ശ്രീലാല്‍

റോബര്‍ട്ട് വദ്രയെ ഇഡി ചോദ്യം ചെയ്യുന്നതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ അക്കമിട്ട് നിരത്തി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി ജെ ശ്രീലാല്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം റോബര്‍ട്ട് വദ്രയ്‌ക്കെതിരെയുള്ള കേസുകള്‍ വ്യക്തമാക്കുന്നത്.

സോണിയ ഗാന്ധിയുടെ മരുമകന്‍, രാഹുല്‍ ഗാന്ധിയുടെ സഹോദരീ ഭര്‍ത്താവ്, പ്രിയങ്കയുടെ ഭര്‍ത്താവ് ഇക്കാരണങ്ങള്‍ കൊണ്ടാണ് റോബര്‍ട്ട് വദ്രയെ ഇഡി ചോദ്യം ചെയ്യുന്നത് എന്നാണോ ഈ ഐക്യദാഢ്യ പ്രഖ്യാപനത്തിലൂടെ വയനാട് എംപി പറയാന്‍ ശ്രമിക്കുന്നത്.

എന്നാല്‍ 2013ല്‍ ഹരിയാനയിലെ അമിപൂര്‍ ഗ്രാമത്തില്‍ 50 ഏക്കര്‍ ഭൂമി ഡിഎല്‍എഫ് കൈയ്യേറി എന്ന കേസില്‍ വദ്രയ്ക്കും ഹൂഡയ്ക്കും ഡിഎല്‍എഫിനും എതിരെ സിബിഐ കേസ് നിലവിലുണ്ട്. ഹൂഡയ്‌ക്കെതിരെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട മറ്റ് ആറ് കേസുകള്‍ കൂടിയുണ്ട്.

കഴിഞ്ഞ ദിവസം ഹാജരായ ഒരു ഭൂമി കേസ് മാത്രമല്ല വദ്രയ്‌ക്കെതിരെയുള്ളതെന്നും അദ്ദഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സോണിയ ഗാന്ധിയുടെ മരുമകന്‍, രാഹുല്‍ ഗാന്ധിയുടെ സഹോദരീ ഭര്‍ത്താവ്, പ്രിയങ്കയുടെ ഭര്‍ത്താവ് ഇക്കാരണങ്ങള്‍ കൊണ്ടാണ് റോബര്‍ട്ട് വദ്രയെ ഇഡി ചോദ്യം ചെയ്യുന്നത് എന്നാണോ ഈ ഐക്യദാഢ്യ പ്രഖ്യാപനത്തിലൂടെ വയനാട് എംപി പറയാന്‍ ശ്രമിക്കുന്നത്.

ആണെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് ചോദ്യം ചെയ്യല്‍ കഴിഞ്ഞ് പുറത്തിറങ്ങിയ റോബര്‍ട്ട് വാദ്ര മാധ്യമങ്ങളോട് പ്രതികരിച്ചത്.

2008ല്‍ ഗുഡ്ഗാവിലെ ഷികോപൂരില്‍ കര്‍ഷകരില്‍ നിന്ന് 7.5 കോടി രൂപ നല്‍കി 3.5 ഏക്കര്‍ ഭൂമി വാദ്രയുടെ സ്‌കൈലൈറ്റ് റിയല്‍ എസ്റ്റേറ്റ് കമ്പനി വാങ്ങുന്നു. പിന്നീട് തനിക്ക് കൂടി നിക്ഷേപമുള്ള ഡിഎല്‍എഫ് റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് 58 കോടിക്ക് ഇതേ ഭൂമി വാദ്ര മറിച്ചു വിറ്റു. പിന്നാലെ ആ കൃഷി ഭൂമി തരം മാറ്റി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അനുമതി നല്‍കുന്നു. മാസങ്ങള്‍ക്കുള്ളില്‍ ഇതേ ഭൂമിയില്‍ വമ്പന്‍ കോളനി പദ്ധതിക്കും അനുമതി ലഭിക്കുന്നു.
ഈ ഇടപാടെല്ലാം നടന്നതാണ്. അന്ന് അവിടെ Land Consolidation and Records Director General ആയിരുന്ന അശോക് ഖേംഖ ഇടപാട് റദ്ദാക്കിയതുമാണ്. ഈ ഉദ്ദ്യോഗസ്ഥനെ സ്ഥലം മറ്റി കമ്മിഷനെ നിയോഗിച്ച് അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ വില്‍പന നിയമവിധേയമാക്കി. ഇതെല്ലാം നടക്കുമ്പോള്‍ കേന്ദ്രത്തിലും കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു. ഈ കേസില്‍ അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപിന്ദര്‍ സിങ് ഹൂഡയും പ്രതിയാണ്.

2013ല്‍ ഹരിയാനയിലെ അമിപൂര്‍ ഗ്രാമത്തില്‍ 50 ഏക്കര്‍ ഭൂമി ഡിഎല്‍എഫ് കൈയ്യേറി എന്ന കേസില്‍ വദ്രയ്ക്കും ഹൂഡയ്ക്കും ഡിഎല്‍എഫിനും എതിരെ സിബിഐ കേസ് നിലവിലുണ്ട്. ഹൂഡയ്‌ക്കെതിരെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട മറ്റ് ആറ് കേസുകള്‍ കൂടിയുണ്ട്.

കഴിഞ്ഞ ദിവസം ഹാജരായ ഒരു ഭൂമി കേസ് മാത്രമല്ല വാദ്രയ്‌ക്കെതിരെയുള്ളത്. അതുകൊണ്ടാണ് ഈ ഐക്യദാഢ്യ പ്രഖ്യാപനം നല്‍കുന്ന സന്ദേശത്തില്‍ സംശയം പ്രകടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News