സിദ്ധാർത്ഥിന്റെ മരണം; വെറ്ററിനറി കോളേജിൽ ടി സിദ്ധിഖിന്റെ നേതൃത്വത്തിലും ആക്രമണം നടന്നെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ

ടി സിദ്ധിഖ്‌ വെറ്ററിനറി കോളേജ്‌ ബോർഡ്‌ ഓഫ്‌ മാനേജ്‌മെന്റ്‌ അംഗമാണെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ പറഞ്ഞു. സർക്കാരിന്റേത്‌ സുതാര്യമായ സമീപനമാണ്. സി പി ഐ എമ്മിനെ പ്രശ്നത്തിലേക്ക്‌ വലിച്ചിഴക്കാൻ ശ്രമം നടക്കുന്നുണ്ട്. മജിസ്ട്രേറ്റിന്റെ വീട്ടിൽ പോയി എന്നത്‌ തെറ്റായ പ്രചാരണമാണ്. അന്വേഷണത്തിൽ ആരും ഇടപെടുന്നില്ല. ടി സിദ്ധിഖിന്റെ ഒപ്പമുള്ളവർ കൊലപാതക കുറ്റത്തിന്‌ ജയിലിൽ കിടന്നവരാണ്.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിൽ പ്രതിസന്ധി

ഹൈവേ റോബറിയിൽ ഉൾപ്പെട്ടവർ ഉൾപ്പെടെ കോളേജിൽ അക്രമം നടത്തി. എം എൽ എ എന്ന നിലയിൽ ആരോപണങ്ങൾ ഉന്നയിക്കുമ്പോൽ തെളിവ് നൽകണമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ ഒളിപ്പിച്ചത്‌ ചില കോൺഗ്രസ്‌ നേതാക്കളുടെ വീടുകളിലാണ്‌. വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കേണ്ടതില്ല എന്നാണ്‌ സി പി ഐ എം തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: കേരളത്തിലെ ജനങ്ങൾ വസ്തുതകൾ വിലയിരുത്തുന്നവരാണ്; തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ നേട്ടം ചില സൂചനകൾ നൽകുന്നുവെന്ന് പി എസ് ശ്രീധരൻപിള്ള

വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികളുമായി തെളിവെടുപ്പ് തുടരുന്നു. രഹാൻ ബിനോയ്, ആകാശ് എന്നീ പ്രതികളുമായാണ് പൊലീസിന്റെ തെളിവെടുപ്പ്. ക്യാമ്പസിനുള്ളിലെ കുന്നിൻമുകളിലാണ് തെളിവെടുപ്പ് നടക്കുന്നത്. 16ന് രാത്രി 9 മണിക്ക് ശേഷം സിദ്ധാർത്ഥിനെ ആദ്യം എത്തിച്ചു മർദ്ദിച്ചത് ഈ കുന്നിൻ മുകളിൽ വച്ചാണ്. കൽപ്പറ്റ ഡിവൈഎസ്പി ടി എൻ സജീവന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News