
മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയുടെ അപേക്ഷയിൽ പാട്യാല കോടതി വിധി പറയൽ മറ്റിവെച്ചു. കുടുംബവുമായി സംസാരിക്കണമെന്നായിരുന്നു റാണയുടെ ആവശ്യം.
അന്വേഷണത്തിലിരിക്കെ അനുവാദം നൽകാനിവില്ലെന്ന് എൻഐഎ വ്യക്തമാക്കി. അവസരം നൽകിയാൽ സുപ്രധാന വിവരങ്ങൾ വെളിപ്പെടുത്തിയേക്കുമെന്നും എൻഐഎ വാദിച്ചു. അപേക്ഷയിൽ കോടതി നാളെ വിധി പുറപ്പെടുവിക്കും.
ALSO READ: ‘ആക്രമണം മനസാക്ഷിയെ പിടിച്ചുകുലുക്കി’; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് സുപ്രീംകോടതി
അതേസമയം മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഐഎ. ചോദ്യം ചെയ്യലിനായി അമേരിക്കയുടെ സഹായം തേടിയേക്കും. കേസില്‍ ഹെഡ്‌ലിയുടെ നിബന്ധന നിലനില്‍ക്കെയുള്ള അമേരിക്കയുടെ ഇടപെടല്‍ ഏറെ നിര്‍ണായമാകും. കസ്റ്റഡിയിലുള്ള തഹാവൂര്‍ റാണയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ നിര്‍ണായക നീക്കം.മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ എന്‍ ഐ എ ചോദ്യം ചെയ്‌തേക്കും. ചോദ്യം ചെയ്യലിനായി എന്‍ഐഎ അമേരിക്കയുടെ സഹകരണം തേടുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍ ഹെഡ്ലിയെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ സാധ്യമല്ല.ഈ പശ്ചാത്തലത്തിലാണ് അമേരിക്കയിലെത്തി ചോദ്യം ചെയ്യാനുള്ള എന്‍ഐഎയുടെ നീക്കം. വിഷയത്തില്‍ രേഖമൂലമുള്ള അപേക്ഷ ഉടന്‍ സമര്‍പ്പിക്കാനാണ് അന്വേഷണ ഏജന്‍സി ശ്രമം നടത്തുന്നത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here