
ഗൂഗിളിന്റെ എഐ മോഡലായ ജെമിനിയെ പരിശീലിപ്പിക്കുന്നതിനായി ഉപഭോക്താക്കളുടെ ജിമെയിൽ വിവരങ്ങൾ ഉപയോഗിക്കുന്നു എന്ന ആരോപണം ടെക് ലോകത്ത് ശക്തമായി നില നിൽക്കുന്നുണ്ട്. ഇപ്പോൾ ഈ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകാണ് ടെക് ഭീമനായ ഗൂഗിള്‍.
മാൽവെയർബൈറ്റ്‌സിന്റെ ഒരു റിപ്പോർട്ടിലും പല ഇൻഫ്ലുവൻസേഴ്സും ജിമെയിലിലെ സ്വകാര്യ സന്ദേശങ്ങളും അറ്റാച്ച്‌മെന്റുകളും എ ഐയെ പരിശീലിപ്പിക്കാനായി ഉപയോഗിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടിരിന്നു. ഇതിലേക്ക് ആക്സസ് നൽകുന്ന ഓപ്ഷനുകൾ ഡിഫാൾട്ടായി ഓൺ ആക്കിയിരിക്കുകായണ് ഗൂഗിൾ എന്നായിരുന്നു റിപ്പോർട്ട്.
Also Read: പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്; ഇനിമുതൽ ടെക്സ്റ്റ് നോട്ടുകൾ പോസ്റ്റ് ചെയ്യാം
ഔദ്യോഗിക എക്സ് പ്രൊഫൈലിലൂടെ നവംബർ 22 ന് ഇതിന് മറുപടിയുമായി ഗൂഗിൾ രംഗത്തെത്തി. ജെമിനി AI മോഡലിനെ പരിശീലിപ്പിക്കാൻ നിങ്ങളുടെ ജിമെയിൽ ഉള്ളടക്കം ഉപയോഗിക്കുന്നില്ലെന്നാണ് ഗൂഗിളിന്റെ മറുപടി. ജിമെയിൽ സ്മാർട്ട് ഫീച്ചറുകൾ വർഷങ്ങളായി നിലവിലുള്ളതാണെന്നും. ആരുടെയും സെറ്റിങ്സുകളിൽ മാറ്റം വരുത്തിയിട്ടില്ലെന്നുമാണ് ഗൂഗിളിന്റെ മറുപടി.
എല്ലായിപ്പോഴും സുതാര്യവും വ്യക്തവുമായാണ് നയങ്ങൾ മാറ്റുന്നതെന്നും എക്സ് പോസ്റ്റിൽ ഗൂഗിൾ വ്യക്തമാക്കുന്നു. എന്നാൽ ഗൂഗിളിന്റെ വിശദീകരണം നെറ്റിസൺസ് വിശ്വസിച്ചിട്ടില്ലെന്നാണ് പ്രതികരണങ്ങളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. ജിമെയിൽ, ആളുകൾ നിങ്ങളെ വെറുക്കുന്നു എന്നാണ് പലരുടെയും കമന്റ്.
Also Read: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വെള്ളമുണ്ടോ? അന്വേഷണത്തിനായി ഇന്ത്യ-ജപ്പാൻ സംയുക്ത പര്യവേക്ഷണം
EU-വിൽ അവർക്കെതിരെ കേസ് എടുക്കാതിരിക്കാൻ വേണ്ടി മാത്രമാണ് ഇപ്പോൾ ഉള്ള വിശദീകരണമെന്നും. വസ്തുതകൾ വിശ്വസിക്കാൻ തെളിവാണ് ആവശ്യമെന്നും, ഒരു പോസ്റ്റല്ല വേണ്ടതെന്നുമാണ് ചിലരുടെ പ്രതികരണങ്ങൾ. മറ്റൊരാൾ പറയുന്നത് ആരും ഈ വാക്കുകൾ വിശ്വസിക്കുന്നില്ലെന്നാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

