
പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ യൂട്യൂബ് അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നത് നിരോധിക്കാന്‍ ഒരുങ്ങി ഓസ്ട്രേലിയ. ടിക് ടോക്ക്, സ്നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, എക്സ് (മുമ്പ് ട്വിറ്റർ) എന്നിവയ്ക്ക് ഇതിനകം ബാധകമായ നിരോധനത്തിൽ, ഇ-സേഫ്റ്റി കമ്മീഷണറുടെ ശുപാർശകളെ തുടർന്ന് ഇപ്പോൾ യൂട്യൂബും ഉൾപ്പെടുന്നു. യൂട്യൂബ് പ്രാഥമികമായി ഒരു വീഡിയോ പ്ലാറ്റ്‌ഫോമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, പരമ്പരാഗത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടേതിന് സമാനമായ ദോഷകരമായ ഉള്ളടക്കവും അപകടസാധ്യതകളും കുട്ടികളെ തുറന്നുകാട്ടുന്നുവെന്ന് അധികൃതർ വാദിക്കുന്നു.
പുതിയ നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് അക്കൗണ്ടില്ലാതെ യൂട്യൂബ് വീഡിയോകള്‍ കാണാന്‍ കഴിയും, പക്ഷേ കണ്ടന്റ് ക്രിയേഷന്‍, കമന്റ് ചെയ്യല്‍ തുടങ്ങിയ ഫീച്ചറുകള്‍ അവര്‍ക്ക് നഷ്ടമാകും. സൈബര്‍ ഭീഷണി, അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയില്‍ നിന്ന് യുവജനങ്ങളെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. അടുത്ത ഡിസംബര്‍ മുതല്‍ നിരോധനം പ്രാബല്യത്തില്‍വരും.
ALSO READ: ബഡ്ജറ്റ് ഫോണുകൾ നോക്കുന്നവർക്ക് ഇതൊരു മികച്ച ഓപ്ഷൻ ആണ്; റെഡ്മി നോട്ട് 14 SE 5G ഇന്ത്യയിൽ എത്തി
ഡിജിറ്റൽ യുഗത്തിൽ കുട്ടികളുടെ സുരക്ഷയ്ക്കും മാനസിക ക്ഷേമത്തിനും സർക്കാർ മുൻഗണന നൽകുന്നുണ്ടെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ഊന്നിപ്പറഞ്ഞതായി യൂറോന്യൂസ് റിപ്പോർട്ട് ചെയ്തു.
10-15 വയസ്സിനിടയിലുള്ള നാലില്‍ മൂന്ന് ഓസ്ട്രേലിയന്‍ കുട്ടികളും സ്ഥിരമായി യൂട്യൂബ് ഉപയോഗിക്കുന്നു എന്നാണ് അധികൃതര്‍ കണ്ടെത്തിയിട്ടുള്ളത്. ടിക് ടോക്കിനെക്കാളും ഇന്‍സ്റ്റാഗ്രാമിനെക്കാളും രാജ്യത്ത് ജനപ്രീതി യൂട്യൂബിനാണ്. ഓണ്‍ലൈനില്‍ ദോഷകരമായ ഉള്ളടക്കങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ട് ചെയ്ത കുട്ടികളില്‍ 37% പേരും അത് യൂട്യൂബിലാണ് കണ്ടതെന്ന് പറയുന്നത് ആശങ്കാജനകമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




