
ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. ചുണ്ട് തടിച്ചു വരികയും, ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്ന് കുട്ടിയെ ആദ്യം താമരശ്ശേരി ആശുപത്രിയിൽ എത്തിച്ചിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷമാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. വീടിനു സമീപത്തെ പറമ്പിൽ നിന്നാണ് ശനിയാഴ്ച ഞാവൽപ്പഴമെന്ന് കരുതി 14 കാരൻ വിഷക്കായ കഴിച്ചത്.
കഴിഞ്ഞ ദിവസവും ഇതേ മരത്തില്‍ നിന്നുള്ള കായ കഴിച്ച രണ്ട് കുട്ടികള്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഞാവല്‍പ്പഴത്തിന്റെ സമയമാണിത്. അതുകൊണ്ട് ഞാവല്‍പ്പഴമാണ് എന്ന് കരുതി കഴിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ALSO READ: ഗാസ വംശഹത്യയില്‍ ഇസ്രയേലിനെതിരെ ഡിജിറ്റല്‍ പ്രതിഷേധം: പുതിയ കാലഘട്ടത്തിലെ സത്യാഗ്രഹമെന്ന് എം എ ബേബി
ENGLISH SUMMARY: A student who ate a poisonous fruit, thinking it was a jackfruit, was admitted to the hospital. A class 9 student of Thamarassery Government Higher Secondary School is undergoing treatment at Kozhikode Medical College. The boy was first taken to Thamarassery Hospital after his lips started swelling and he felt unwell. He was shifted to the Medical College after receiving primary treatment.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here