‘വഖഫ് ഭേദഗതി നിയമ പ്രകാരം കേരളത്തില്‍ വഖഫ് ബോര്‍ഡ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധം’ മന്ത്രി വി അബ്ദുറഹ്മാന്‍

V Abdurahman

വഖഫ് ഭേദഗതി നിയമ പ്രകാരം കേരളത്തില്‍ വഖഫ് ബോര്‍ഡ് രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. ഒരു ഇംഗ്ലീഷ് ദിന പത്രത്തില്‍ വന്ന വാര്‍ത്ത നിഷേധിച്ചാണ് മന്ത്രി രംഗത്തെത്തിയത്. വഖഫ് ബോര്‍ഡിന്റ കാലാവധി കഴിഞ്ഞ സാഹചരയത്തില്‍ പുതിയ ബോര്‍ഡ് അംഗങ്ങള്‍ക്കും, ചെയര്‍മാനും തുടരാമെന്ന് കോടതി അനുവാദം നല്‍കിയിട്ടുണ്ട്.

ALSO READ: ഔറംഗസീബിന്റെ ചിത്രത്തില്‍ കറുത്ത പെയിന്റ് പൂശി സംഘപപരിവാര്‍; സംഭവം ഗാസിയാബാദില്‍

സംസ്ഥാന വഖഫ് ബോർഡിൻറെ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ പുതിയ ബോർഡ് അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതുവരെ നിലവിലുള്ള ചെയർമാനെയും ബോർഡിനും തുടരാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

വഖഫ് ഭേദഗതി നിയമപ്രകാരം സർക്കാരാണ് വഖഫ് ബോർഡിലെ മുഴുവൻ അംഗങ്ങളെയും നോമിനേറ്റ് ചെയ്യേണ്ടത്. എന്നാൽ കേരളത്തിൽ വഖഫ് ബോർഡിലേക്ക് തിരഞ്ഞെടുപ്പ് നടത്താനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. സെക്രട്ടേറിയറ്റിലെ ഒരു അഡീഷണൽ സെക്രട്ടറിയെ വരണാധികാരിയായി നിയമിച്ച് ഉത്തരവായിട്ടുണ്ട്. മുത്തവല്ലി മാരുടെ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടിക തയ്യാറാക്കി ആക്ഷേപങ്ങൾ ക്ഷണിക്കുന്നത് വരെയുള്ള നടപടികൾ വരണാധികാരി ആരംഭിച്ചു കഴിഞ്ഞു. മുസ്ലിം വിഭാഗത്തിൽ പെടുന്ന നിയമസഭാ അംഗങ്ങളുടെ ലിസ്റ്റ് നിയമസഭാ സിക്രട്ടറിയിൽ നിന്നും വരണാധികാരിക്ക് ലഭിച്ചിട്ടുണ്ട്. ഭേദഗതി നിയമപ്രകാരമാണ് വരണാധികാരിയെ ബോർഡ് നിയമിക്കുകയോ രൂപീകരിക്കുന്നതെങ്കിൽ വോട്ടർ പട്ടിക തയ്യാറാക്കുകയോ ചെയ്യേണ്ടതില്ല. വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തെ ശക്തമായി എതിർത്ത സംസ്ഥാനമാണ് കേരളം.

ALSO READ: ‘ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 142 നീതി നല്‍കാനുള്ള സുപ്രീംകോടതിയുടെ അവകാശമാണെന്ന വിവരം ഉപരാഷ്ട്രപതി അറിഞ്ഞിരിക്കണം’: കപില്‍ സിബല്‍

കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രിയേയും ജോയിൻ്റ് പാർലിമെൻ്ററി കമ്മറ്റി ചെയർമാനെയും സംസ്ഥാന വഖഫ് മന്ത്രി നേരിൽ കണ്ട് സംസ്ഥാന സർക്കാറിൻ്റെ വിയോജിപ്പ് രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കത്തിനെതിരെ പ്രമേയം പാസ്സാക്കിയ ആദ്യ നിയമസഭ കേരളത്തിലേതാണ്. സംസ്ഥാനത്തെ മുസ്ലിം സംഘടനാ നേതാക്കളെയും ജനപ്രതിനിധികളെയും നിയമപണ്ഡിതന്മാരെയും പങ്കെടുപ്പിച്ച് എറണാകുളത്ത് വെച്ച് സംസ്ഥാന സർക്കാർ നേതൃത്വം നൽകി ഒരു വർക്ക്ഷോപ്പ് നടത്തിയാണ് ഭേദഗതി നിയമത്തിനെതിരായ നിലപാട് സർക്കാർ രൂപപ്പെടുത്തിയത്. വഖഫ് ഭേദഗതി നിയമം നടപ്പിലാക്കപ്പെടുന്നതോടെ മുനമ്പം പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന നിലയിൽ BJP യും മറ്റ് ചില ശക്തികളും നടത്തിയ പ്രചരണത്തെയും സർക്കാർ തള്ളിക്കളഞ്ഞതാണ്. ഇപ്പോൾ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി തന്നെ അക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നു. വഖഫ് ഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല വിധിയെ സംസ്ഥാന സർക്കാർ സ്വാഗതം ചെയ്തിട്ടുണ്ട്. വഖഫ് ഭേദഗതി നിയമത്തെ തുടർന്നും നിയമപരമായ വഴികളിലൂടെ ശക്തമായി എതിർക്കാൻ തന്നെയാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്. മറിച്ചുള്ള പ്രചാരണങ്ങൾ ദുരുദ്ദേശപരമാണെന്ന് മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News