മല്ലു ട്രാവലർക്കെതിരെയുള്ള പീഡന പരാതി; വിദേശത്തായതിനാൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല; രഹസ്യമൊഴി രേഖപ്പെടുത്തും

മല്ലു ട്രാവലർ ഷാക്കീർ സുബാനെതിരെയുള്ള പീഡന ആരോപണത്തിൽ അന്വേഷണം തുടങ്ങാൻ കഴിയാതെ പൊലീസ്. ഷാക്കീർ വിദേശത്തായതിനാൽ ഈ കേസിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. നടപടികളുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും കേരളത്തിലേക്ക് മടങ്ങുന്ന കാര്യത്തിൽ ഷാക്കിർ തീരുമാനം അറിയിച്ചിട്ടില്ല.അതേസമയം പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികൾ തുടങ്ങി.

ALSO READ:കൽക്കി ചിത്രത്തിന്റെ സുപ്രധാന ഫോട്ടോ ചോർന്നു; അസ്വസ്ഥനായി പ്രഭാസ്; നടപടിയുമായി നിർമാതാക്കൾ

അതേസമയം കഴിഞ്ഞ ദിവസമാണ് യുവതി മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന ഷക്കിര്‍ സുബാനെതിരെ സൗദി വനിത എറണാകുളത്ത് പരാതി നൽകിയത്. തന്നെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് യുവതി പരാതിയിൽ വ്യകതമാക്കിയത്.തനിക്ക് സംഭവിച്ച ദുരവസ്ഥയും സൗദി യുവതി വെളിപ്പെടുത്തിയിരുന്നു. ഒരു മീറ്റിംഗിനായി ഹോട്ടലിലേക്ക് ക്ഷണിച്ച ശേഷം മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന ഷക്കിര്‍ സുബാന്‍ തന്നെ ശാരീരികമായി ആക്രമിച്ചെന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. തന്നെ ബെഡിലേക്ക് തള്ളിയിട്ടുവെന്നും, അവിടെവച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും അയാള്‍ അതിക്രമം തുടര്‍ന്നുവെന്നും യുവതി പങ്കുവെച്ച വിഡിയോയിൽ വ്യക്തമാക്കി.

എനിക്ക് സംഭവിച്ചത് എന്താണെന്നതില്‍ ഒരു ക്ലാരിറ്റി വരുത്താനാണ് ഈ വിഡിയോ ചെയ്യുന്നത്. മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന ഷക്കിര്‍ സുബാന്‍ എന്നെയും പങ്കാളി ജിയാനെയും ഒരു മീറ്റിംഗിനായി ഹോട്ടലിലേക്ക് ക്ഷണിച്ചു. അവിടെ വച്ച് ഞങ്ങളെ ഷക്കിറിന്റെ മുറിയിലേക്ക് വിളിച്ചു. ജിയാന്‍ പുറത്തുനിന്നു, ഞാന്‍ മാത്രമാണ് അകത്തേക്ക് പോയത്. അവിടെ വച്ച് ഷാക്കിര്‍ എന്നോട് മോശമായി പെരുമാറി. എന്നെ ബെഡിലേക്ക് തള്ളിയിട്ട്, ശാരീരികമായി ആക്രമിച്ചു. അവിടെവച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും അയാള്‍ അതിക്രമം തുടര്‍ന്നു.

ALSO READ:നിപ; സമ്പർക്കബാധിത സ്ഥലങ്ങൾ സന്ദർശിച്ചവർ സ്വയം ക്വാറന്റൈനിൽ പോകണം

എന്തിനാണ് അനുവാദമില്ലാതെ എന്റെ ശരീരത്തില്‍ തൊടുന്നതെന്ന് ഞാന്‍ ചോദിച്ചു. താനൊരു പുരുഷനാണെന്നും തനിക്ക് വികാരങ്ങള്‍ ഉണ്ടെന്നുമായിരുന്നു അയാളുടെ മറുപടി. അവിടെ നിന്ന് പുറത്തുകടന്ന ഞാന്‍ ജിയാനെയും കൂട്ടി തിരികെ മുറിയിലേക്ക് പോകാമെന്നാവശ്യപ്പെട്ടു. സംഭവിച്ചതെന്താണെന്ന് ജിയാനോട് ഞാന്‍ അപ്പോള്‍ പറഞ്ഞില്ല. ജിയാന്‍ ഷക്കിറുമായി പ്രശ്‌നമുണ്ടാക്കും എന്നറിയാവുന്നതുകൊണ്ടായിരുന്നു അത്. തിരിച്ച് ഞങ്ങളുടെ ഹോട്ടലില്‍ തിരിച്ചെത്തിയ ശേഷമാണ് ജിയാനോട് സംഭവിച്ചതെല്ലാം തുറന്നുപറഞ്ഞത്. പിന്നാലെ ഡല്‍ഹിയിലെ സൗദി എംബസിയിലും മുംബൈയിലെ സൗദി കോണ്‍സുലേറ്റിലും വിവരമറിയിച്ചു. എറണാകുളത്ത് പൊലീസിലും പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News