‘മമ്മൂക്ക എന്റെ ജീവിതം മാറ്റി മറിച്ചു’: തുറന്ന് പറഞ്ഞ് തെസ്നി ഖാൻ

വളരെ ഓര്‍ത്തഡോക്‌സ് ആയിട്ടുള്ള ഒരു മുസ്ലീം കുടുംബത്തില്‍ നിന്നാണ് തെസ്‌നി ഖാന്‍ അഭിനയ ലോകത്തേക്ക് കടന്ന് വന്നത്. സിനിമ ലോകത്തേക്ക് കടന്ന് വരാൻ കാരണം വാപ്പയാണ് എന്ന് തെസ്‌നി പറയുന്നു. ഒരു സ്വകാര്യ ചാനൽ പരിപാടിക്കിടെയാണ് തെസ്നി ഖാൻ വെളിപ്പെടുത്തിയത്.

ചെറുപ്പം മുതലേ കലയോടുള്ള എന്റെ താത്പര്യം മനസ്സിലാക്കിയ വാപ്പയും ഉമ്മയും അതിന് വേണ്ടി എന്നെ ഏറെ പ്രോത്സാഹിപ്പിച്ചു. എന്റെ ഡാന്‍സും ഷോകളും എല്ലാം അത്ര താത്പര്യത്തോടെയാണ് വാപ്പ ആസ്വദിച്ചിരുന്നത്. എന്നെ വാപ്പയാണ് കൊച്ചിന്‍ കലാഭവനിലെ ഡാന്‍സ് ട്രൂപ്പില്‍ ചേര്‍ത്തത്. ഡെയ്‌സി എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയതും വാപ്പ നല്‍കിയ പിന്തുണ കൊണ്ടാണ്.

Also read:മദ്യപാനത്തിനിടെയുണ്ടായ തർക്കം; ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു

സിനിമയിൽ നായികയാകണം എന്ന സ്വപ്‌നമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. അന്നത്തെ നായിക സങ്കല്‍പത്തിന് പറ്റിയ സൗന്ദര്യം എനിക്കില്ല എന്ന ഉത്തമബോധ്യം ഉണ്ടായിരുന്നു. എന്റെ കൂടെ വരുമാനം വന്നാല്‍ വീട്ടിലെ കാര്യങ്ങള്‍ നടന്ന് പോകും എന്ന ആശ്വാസം ആയിരുന്നു. വാടക വീട്ടിലാണ് താമസം. 160 രൂപ വാടക കൊടുത്താല്‍, എനിക്ക് കിട്ടുന്ന 2000 രൂപയാണെങ്കിലും വലിയ കാര്യമാണ്. വാപ്പയ്ക്കും വരുമാനം വരുന്നുണ്ട്, അതുകൊണ്ട് ലാവിഷ് ആയി ജീവിക്കാന്‍ കഴിയും, പക്ഷെ സമ്പാദ്യം ഉണ്ടായിരുന്നില്ല.

Also read:ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ചാലും സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ട്; ഉത്തരവിറക്കി മധ്യപ്രദേശ് ഹൈക്കോടതി

സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങള്‍ മാത്രമായപ്പോള്‍, സീരിയലുകള്‍ ചെയ്തു തുടങ്ങി. ആ വരുമാനം കോസ്റ്റിയൂമുകള്‍ക്കും യാത്രകള്‍ക്കും മാത്രമേ തികയൂ. എന്നാണ് ഈ സീരിയലില്‍ നിന്ന് മോചനം എന്നൊക്കെ ചിന്തിച്ച് കരഞ്ഞിട്ടുണ്ട്. ആ സമയത്താണ് പോക്കിരി രാജ എന്ന സിനിമയില്‍ അവസരം ലഭിച്ചത്. അത് ഹിറ്റായി. പിന്നീട് കാര്യസ്ഥന്‍ പോലുള്ള സിനിമകള്‍ കിട്ടിത്തുടങ്ങി. കാര്യസ്ഥന്‍ കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് അസുഖം കൂടി വാപ്പ ഞങ്ങളെ വിട്ടുപോയത്. അതുവരെയും വാടക വീട് തന്നെയായിരുന്നു. അപ്പോഴേക്കും വാടക പതിനാലായിരം രൂപയായി.

തുടര്‍ച്ചയായി മൂന്ന് നാല് സിനിമകള്‍ മമ്മൂക്കയ്‌ക്കൊപ്പം ചെയ്യാന്‍ സാധിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ മാറ്റമുണ്ടായത്. ഒരിക്കല്‍ സെറ്റില്‍ വച്ച് മമ്മൂക്ക എന്നെ അടുത്ത് വിളിച്ചു, ‘ഇനിയെങ്കിലും സ്വന്തം കാര്യം നോക്കണം. എന്തെങ്കിലും മാറ്റി വയ്ക്കണം. എന്നും കുടുംബത്തിന് വേണ്ടി ജീവിച്ചിട്ട്, അവസാനം തിരിഞ്ഞ് നോക്കുമ്പോള്‍ ഒരു ബിഗ് സീറോ ആവരുത്. മര്യാദയ്ക്ക് കിട്ടുന്ന പൈസ സ്വരുക്കൂട്ടി വച്ച് ഒരു വീട് വാങ്ങാന്‍ നോക്ക്’ എന്ന് പറഞ്ഞു. അതെനിക്ക് ഭയങ്കരമായ സന്തോഷവും അഭിമാനവും തോന്നി. മമ്മൂക്കയെ പോലൊരാള്‍ നമ്മുടെ നന്മയ്ക്ക് വേണ്ടി പറഞ്ഞല്ലോ എന്ന സന്തോഷം. കുടുംബത്തില്‍ ആരെങ്കിലുമാണ് പറഞ്ഞത് എങ്കില്‍ ഞാന്‍ കേള്‍ക്കുമായിരുന്നില്ല. പക്ഷെ മമ്മൂക്ക പറഞ്ഞത് തള്ളിക്കളയാന്‍ സാധിച്ചില്ല.

അതിന് ശേഷം വീട് തിരയാന്‍ തുടങ്ങി. ദൈവഭാഗ്യത്തിന് ഞങ്ങളുട കൈയ്യിലെ പൈസയ്ക്ക് ഒത്ത ഒരു ഫ്‌ളാറ്റ് ഒത്തു വന്നു. എട്ട് വര്‍ഷമായി ഇപ്പോള്‍ സ്വന്തം വീട്ടിലാണ്. അവിടെ ലിഫ്റ്റ് ഇല്ല. രണ്ടാം നിലയിലാണ്. ആ ഒരൊറ്റ ബുദ്ധിമുട്ട് മാത്രമേയുള്ളൂ. കേറിയിറങ്ങാനുള്ള ബുദ്ധിമുട്ട് ഉമ്മയ്ക്കുണ്ട്. അവിടെ നിന്ന് മാറണം. പക്ഷെ അതിനെനിക്ക് കുറച്ച് കൂടെ സമയം വേണം- തെസ്‌നി ഖാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News