വെള്ളിത്തിരയിലെ കവിഹൃദയം : തിക്കുറിശ്ശിയുടെ മായാത്ത മുദ്രകൾ 

Thikkurissy 29the death anniversary

മലയാളസിനിമയുടെ ഭീഷ്മാചാര്യൻ തിക്കുറിശ്ശി സുകുമാരൻ നായരുടെ സ്മരണകൾക്ക് ഇന്ന് 29 വർഷം. വെള്ളിത്തിരയിൽ പൗരുഷത്തിന്റെ  ഗാംഭീര്യവും ശബ്ദത്തിന്റെ മാസ്മരിക്കാതെയും കൊണ്ട് വിസ്മയം തീർത്ത ഈ പ്രതിഭ , ഹൃദയം കൊണ്ട് എന്നും ഒരു കവിയായിരുന്നു . സിനിമയുടെ വർണ്ണാഭമായ ലോകത്തും സാഹിത്യത്തിന്റെ ആഴങ്ങളെ തൊട്ടറിഞ്ഞ ആ കവിഹൃദയത്തിന്റെ മായാത്ത മുദ്രകൾ ഇന്നും മലയാള കലാലോകത്ത് സജീവമാണ്.

തിരുവിതാംകൂറിലെ തിക്കുറിശ്ശി എന്ന ഗ്രാമത്തിൽ നിന്ന് നാടക വേദികളിലൂടെ സിനിമയിൽ എത്തിയ അദ്ദേഹം, മലയാള സിനിമയെ ഒരു പ്രൊഫഷണൽ വ്യവസായമാക്കി മാറ്റുന്നതിൽ വലിയ പങ്ക് വഹിച്ചു. 1950ൽ പുറത്തിറങ്ങിയ ‘ ജീവിതനൗക ‘ അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു . കേരളത്തിലും തമിഴ്‌നാട്ടിയും ആന്ധ്രായിലുമെല്ലാം മാസങ്ങളോളം ഓടിയ ഈ ചിത്രം മലയാള സിനിമയ്ക്ക് ഒരു പുതിയ മുഖം നൽകി.

ALSO READ: ‘ആ മോഹൻലാൽ സിനിമ ഒരേസമയം ത്രില്ലടിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു, അങ്ങനൊന്ന് പിന്നീട് ഉണ്ടായിട്ടില്ല’: വിനായക് ശശികുമാർ

രാജകീയമായ വ്യക്തിത്വവും ഗാംഭീരമുള്ള ശബ്ദവും തിക്കുറിശ്ശിയെ ജനപ്രിയനാക്കി. രാജകീയമായ വ്യക്തിത്വവും ഗാംഭീര്യമുള്ള ശബ്ദവും തിക്കുറിശ്ശിയെ ജനപ്രിയനാക്കി. അദ്ദേഹത്തിന്റെ അഭിനയശൈലി അന്നത്തെ കാലഘട്ടത്തിൽ തികച്ചും വിപ്ലവകരമായിരുന്നു. സംഭാഷണങ്ങൾ ഉച്ചരിക്കുന്നതിലെ കൃത്യതയും ഭാവങ്ങൾ മിതത്വത്തോടെ അവതരിപ്പിക്കുന്നതിലെ  വൈദഗ്ധ്യവും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കി.

വെറുമൊരു നടൻ എന്നതിലുപരി, ഓരോ കഥാപാത്രത്തിന്റെയും ആത്മാവിനെ തൊട്ടറിഞ്ഞ ഒരു കലാകാരനായി അദ്ദേഹം മാറി. തിക്കുറിശ്ശിയുടെ അഭിനയത്തെക്കാൾ സാഹിത്യലോകം വിലമതിക്കുന്നത് അദ്ദേഹത്തിന്റെ ഉള്ളിലെ കവിയെയും ഗാനരചയിതാവിനെയുമാണ്. ‘കേരളീയം’ പോലുള്ള കവിതാസാമാഹാരങ്ങൾ അദ്ദേഹത്തിന്റെ സാഹിത്യപരമായ അറിവിനെ വിളിച്ചോതുന്നു.

മലയാള ചലച്ചിത്ര ഗാനങ്ങളെ സംസ്കൃതത്തിന്റെ ഭാരമില്ലാത്ത ലളിതമായ മലയാളത്തിലേക്ക് കൊണ്ടുവന്നത് തിക്കുറിശ്ശിയാണ്. അദ്ദേഹത്തിന്റെ വരികളിൽ ഗ്രാമീണതയുടെ നന്മയും ഭക്തിയുടെ നിർമ്മലതയും പ്രണയത്തിന്റെ ആർദ്രതയും ഉണ്ടായിരുന്നു. 

ALSO READ: ഇ എൻ മോഹൻദാസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

 ” താമരപ്പൂങ്കാവനത്തിൽ ……” , “അണ്ണാറക്കണ്ണാ വാവാ……”  തുടങ്ങി എത്രയോ ഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്നു . വരികളിലെ ഈ ലാളിത്യമാണ് അദ്ദേഹത്തെ ജനപ്രിയ ഗാനരചയിതാവാക്കി മാറ്റിയത്. അണിയറയിലെ ദീർഘദർശി, അഭിനയത്തിലും രചനയിലും ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല തിക്കുറിശ്ശിയുടെ ലോകം. ” ശരിയോ തെറ്റോ”  എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര നിർമ്മാണത്തിന്റെ പിന്നണിയിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു.

അക്കാലത്തെ പ്രമുഖ ചലച്ചിത്രങ്ങൾക്കെല്ലാം തിരക്കഥയും സംഭാഷണവും ഒരുക്കുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചു. പുതിയ കലാകാരന്മാരെ കണ്ടെത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം വലിയ താൽപ്പര്യം കാണിച്ചു . മലയാളത്തിലെ നിത്യഹരിത നായകനായ പ്രേം നസീറിന് ആ പേര് നൽകിയത് തിക്കുറിശ്ശിയാണ്.

അധികമാരും അറിയാത്ത കാര്യമാണ് അദ്ദേഹം ഒരു മികച്ച പുരാരേഖാ  വിദഗ്ധൻ കൂടിയായിരുന്നു എന്നത്. വട്ടെഴുത്ത്  പോലുള്ള പ്രാചീനലിപികളിലും ചരിത്ര രേഖകളിലും അദ്ദേഹം അറിവ് നേടിയിരുന്നു. ഈ അറിവ് തന്റെ തിരക്കഥകളിലും സംഭാഷണങ്ങളിലും കൃത്യതകൊണ്ടുവരാൻ അദ്ദേഹത്തെ സഹായിച്ചു. മലയാള സിനിമയിലെ പിതാമഹൻ മലയാള സിനിമയുടെ ശൈശവദശയിൽ അതിനെ താങ്ങിനിർത്തിയ വലിയ മരമായിരുന്നു അദ്ദേഹം.

ALSO READ: ദേശീയപാത ഉദ്ഘാടനം: കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന; നടന്നത് കടുത്ത പ്രോട്ടോകോൾ ലംഘനം : മന്ത്രി പി രാജീവ്

പത്മശ്രീയും  ജെ സി ഡാനിയേൽ പുരസ്കാരവും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചപ്പോൾ അത് മലയാള ചലച്ചിത്ര ലോകാത്തതിനാകെ ലഭിച്ച അംഗീകാരമായി. സിനിമ ഒരു മാധ്യമമെന്ന നിലയിൽ ഇത്രത്തോളം വളരുന്നതിന് മുൻപേ, അതിൽ സാഹിത്യത്തെയും കലയെയും കോർത്തിണക്കാൻ തിക്കുറിശ്ശി കാണിച്ച ദീർഘവീക്ഷണം അത്ഭുതകരമാണ്. അതുകൊണ്ട് അദ്ദേഹം വെറുമൊരു നടനായി ഒതുങ്ങിപ്പോകാതെ മലയാളത്തിന്റെ കലാരംഗത്തെ കുലപതിയായി ഇന്നും വാഴ്ത്തപ്പെടുന്നത് . 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News