
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും രണ്ടു മക്കൾക്കും കഠിനതടവും പിഴയും. 25 വർഷവും മൂന്നുമാസവും കഠിനതടവും 35000 പിഴയും കാട്ടാക്കട അതിവേഗ പോക്സോ കോടതി വിധിച്ചത്
ഒന്നാംപ്രതി വിളയിൽ നെടുമുഴി കുറ്റിയത്തു കുഴി അഭിലാഷ് ഭവനിൽ വിക്കി എന്ന അജേഷ്, രണ്ടാം പ്രതി ഒന്നാം പ്രതിയുടെ സഹോദരനുമായ അഭിലാഷ്, മൂന്നാം പ്രതി ഇവരുടെ മാതാവുമായ ലളിത എന്നിവർക്കെതിരെയാണ് കഠിനതടവും പിഴയും വിധിച്ചത്.
also read; പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഉപദ്രവിച്ചു; കൂടൽ പൊലീസിൻ്റെ കൂടുതൽ ക്രൂരത പുറത്ത്
പിഴ ഒടുക്കാത്ത പക്ഷം നാലുമാസം അധികതടവ് കൂടി അനുഭവിക്കണമെന്നും ശിക്ഷാവിധിയിൽ കോടതി വ്യക്തമാക്കി. കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കും കോടതി നിർദേശം നൽകി
2021ലാണ് കേസിന് ആസ്പദമായ സംഭവം. കുട്ടിയെ പ്രതികളുടെ വീട്ടിൽ വച്ച് ഒന്നാം പ്രതിയായ വിക്കി മറ്റു പ്രതികളുടെ ഒത്താശയോട് കൂടി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

