ഉത്തര്‍പ്രദേശില്‍ പടക്ക നിര്‍മാണശാല്‍ സ്‌ഫോടനം; മൂന്ന് തൊഴിലാളികള്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ നിഹാല്‍ ഖേദി ഗ്രാമത്തില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. സംഭവത്തില്‍ ഫാക്ടറി നടത്തിപ്പുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച പുലര്‍ച്ചെയാണ് സ്‌ഫോടനമുണ്ടായത്. പ്രദേശത്ത് നിരവധി അനധികൃത പടക്ക ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഭരണകൂടത്തിന്റെ അശ്രദ്ധയാണ് ഇതിന് കാരണമെന്നും ഗ്രാമവാസികള്‍ അവകാശപ്പെട്ടു.

അപകടം നടക്കുമ്പോള്‍ നിരവധി തൊഴിലാളികള്‍ അവിടെയുണ്ടായിരുന്നുവെന്ന് സഹാറന്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റ് മനീഷ് ബന്‍സാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഏത് തരം പടക്കങ്ങളാണ് യൂണിറ്റില്‍ നിര്‍മിക്കുന്നതെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

അതേസമയം തമിഴ്‌നാട്ടില്‍ ക്ഷേത്രത്തിന് സമീപം പടക്കം പൊട്ടിത്തെറിച്ച് നാലുപേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടിലെ കാഞ്ചനായിക്കന്‍പട്ടി ഗ്രാമത്തില്‍ ക്ഷേത്രത്തിന് സമീപം പടക്കം പൊട്ടിത്തെറിച്ച് രണ്ട് ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

തമിഴ്നാട് കൊട്ടമേട് സ്വദേശിയായ സെല്‍വരാജ് (29), ലോകേഷ് (20), ഗുരുവള്ളിയൂരില്‍ നിന്നുള്ള 11 വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ എന്നിവരാണ് മരിച്ചത്. കാഞ്ചനൈക്കന്‍പട്ടി ഗ്രാമത്തിലെ പൂസാരിപട്ടി ബസ് സ്റ്റാന്‍ഡിന് സമീപത്ത് വച്ച് തീപിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Also Read : ‘തുക വക മാറ്റി ചെലവഴിക്കേണ്ട കാര്യം സർക്കാരിനില്ല’; കേര പദ്ധതിക്കായുള്ള ലോക ബാങ്ക് വായ്പയുനമായി ബന്ധപ്പെട്ട വാർത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

ദ്രൗപതി അമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് പൊട്ടിക്കുന്നതിനായി കൊണ്ടുപോകുകയായിരുന്ന പടക്കക്കെട്ടിന് വെള്ളിയാഴ്ച രാത്രി 8.50 ഓടെയാണ് തീപിടിച്ചത്. അപകടത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനശോചനം അറിയിച്ചു. ദുരിതാശ്വാസ നിധിയില്‍ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News