‘വ്യത്യസ്തനായൊരു തച്ചങ്കരിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല’: മനസ്സ് തുറന്ന് ടോമിന്‍ ജെ തച്ചങ്കരി

സർവീസിൽ നിന്ന് വിരമിച്ച തന്നെ മറന്നാലും യാത്രയയപ്പ് വേദിയിൽ പാടിയ ഗാനം ആരും മറക്കില്ലെന്ന് മുൻ ഡി ജി പി ടോമിന്‍ ജെ തച്ചങ്കരി. 36 വര്‍ഷത്തെ സര്‍വീസ് ജീവിതത്തിനിടയില്‍ അനേകം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവയിൽ പലതും കഥകളാക്കി സിനിമയിലും സീരിയലുകളിലുമെല്ലാം ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നതെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ടോമിന്‍ തച്ചങ്കരി പറഞ്ഞു.

ALSO READ: കാമുകനെ സ്വന്തമാക്കാന്‍ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി റിമാന്‍ഡില്‍

‘യാത്രയയപ്പ് ചടങ്ങില്‍ ഞാന്‍ കഷ്ടിച്ച് നാലഞ്ച് മിനിറ്റാണ് സംസാരിച്ചത്. പലരും ഏറെ സമയം പ്രസംഗിക്കും. ആ പ്രസംഗം അതോടെ തീരും. എന്നാല്‍ ഞാനൊരു പാട്ട് ഒരുക്കി. ഏറെ ദിവസങ്ങളെടുത്താണ് അത് സ്വന്തമായി എഴുതി, ചിട്ടപ്പെടുത്തി, പാടിയത്. ആ ഗാനം എന്നും നില്‍ക്കും. ഇതുവരെ എനിക്ക് താങ്ങായി നിന്ന പോലീസ് സേനക്കുള്ള എന്റെ നന്ദിപ്രകടനം കൂടിയാണ് അത്. ഞാന്‍ ഇല്ലാതായാലും ആ ഗാനം അവിടെ ഉണ്ടാവും’, ടോമിന്‍ തച്ചങ്കരി മനസ്സ് തുറന്നു.

ALSO READ: യുഎയില്‍ പൊടിക്കാറ്റ് മഴയായി പെയ്തിറങ്ങി

’36 വര്‍ഷത്തെ സര്‍വീസ് ജീവിതത്തിനിടയില്‍ അനേകം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലതിനും രഹസ്യസ്വഭാവമുണ്ട്. അത് പുറത്തുപറയാനാവില്ല. പുസ്തകങ്ങളിലൊക്കെ അല്‍പ്പം പറഞ്ഞുപോകാം. എന്നാല്‍, ആ സംഭവങ്ങള്‍ കഥകളാക്കി സിനിമയിലും സീരിയലുകളിലുമെല്ലാം ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ‘ വ്യത്യസ്തനായൊരു തച്ചങ്കരിയെ സത്യത്തിലാരും ഇതുവരെ തിരിച്ചറിഞ്ഞില്ല’ എന്ന് കൂട്ടിക്കോളൂ. അത് തയ്യാറാക്കുകയാണ് പരിപാടി’, ടോമിന്‍ തച്ചങ്കരി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News