ട്രേഡ് യൂണിയന്‍ കിസാന്‍ മോര്‍ച്ച രാപ്പകല്‍ സമരം ഇന്ന് സമാപിക്കും

കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയത്തിനെതിരെയും കര്‍ഷക, തൊഴിലാളി അവകാശങ്ങള്‍ക്കുമായി സംയുക്ത കിസാന്‍ മോര്‍ച്ചയും തൊഴിലാളി സംഘടനകളും നടത്തിയ രാപ്പകല്‍ സമരത്തിന് വന്‍പിന്തുണ. രാജ്ഭവനുകള്‍ക്ക് മുന്നിലടക്കം രാജ്യവ്യാപകമായി നടത്തിയ പ്രക്ഷോഭത്തില്‍ ആയിരക്കണക്കിന് കര്‍ഷകരും തൊഴിലാളികളുമാണ് അണിചേര്‍ന്നത്.

വിലക്കയറ്റം നിയന്ത്രിക്കുക, ഭക്ഷണസാധനങ്ങള്‍ക്കും മരുന്നുകള്‍ക്കും കാര്‍ഷിക ഉപകരങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ ജിഎസ്ടി പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും കേന്ദ്ര നികുതി ഒഴിവാക്കുക, കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കാന്‍ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, വിത്തുകള്‍ക്കും വൈദ്യുതിക്കും വെളളത്തിനും സബ്‌സിഡി നല്‍കുക, തുടങ്ങീ 21 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു രാപ്പകല്‍ സമരം. രാജ്യ വ്യാപകമായി മൂന്നു ദിവസം നീണ്ടുനിന്ന പ്രതിഷേധ പരിപാടികള്‍ക്ക് സംയുക്ത കിസാന്‍ മോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളുമാണ് നേതൃത്വം നല്‍കിയത്. ദില്ലിയില്‍ ജന്തര്‍ മന്ദറില്‍ നടന്ന രാപ്പകല്‍ സമരം അഖിലേന്ത്യാ കിസാന്‍ സഭാ നേതാവ് പി കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു.

Also Read: നവകേരള സദസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; വീണ്ടും വിമര്‍ശനവുമായി കെ. മുരളീധരന്‍ എംപി

പഞ്ചാബിലെ മൊഹാലിയില്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളും അടക്കം 1500ലധികം പേരാണ് എത്തിയത്. കിസാന്‍ സഭാ നേതാക്കളായ അശോക് ധവളെ, വിജൂ കൃഷ്ണന്‍, ഹനന്‍ മുളള അടക്കമുളള നേതാക്കള്‍ വിവിധ സംസ്ഥാനങ്ങളിലെ രാജ്ഭവനുകളില്‍ നടന്ന രാപ്പകല്‍ സമരത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News