മഴക്കെടുതി: തിരുവനന്തപുരം ജില്ലയില്‍ 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; 875 പേര്‍ ക്യാമ്പുകളില്‍

തിരുവനന്തപുരം ജില്ലയില്‍ മഴക്കെടുതിയില്‍ 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 875 പേരെ നിലവില്‍ വിവിധ ക്യാമ്പുകളില്‍ മാറ്റിപാര്‍പ്പിച്ചു. ജില്ലയില്‍ 6 വീടുകള്‍ പൂര്‍ണമായും 11 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

ശക്തമായ മഴയെ തുടര്‍ന്ന് തിരുവനന്തപുരം താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ തുറന്നത്. 16 ക്യാമ്പുകളിലായി 580 പേരാണുള്ളത്. ചിറയിന്‍കീഴ് താലൂക്കില്‍ നാല് ക്യാമ്പുകളിലായി 249 പേരും വര്‍ക്കല താലൂക്കില്‍ ഒരു ക്യാമ്പിലായി 46 പേരെയും മാറ്റിപാര്‍പ്പിച്ചു.

തിരുവനന്തപുരം താലൂക്ക്

കടകംപള്ളി വില്ലേജില്‍ മൂന്ന് ക്യാമ്പുകളാണുള്ളത്. വെട്ടുകാട് സെന്റ് മേരീസ് എല്‍.പി.എസ് , കരിക്കകം ഗവ.എച്ച്.എസ്, വേളി യൂത്ത് ഹോസ്റ്റല്‍ എന്നിവിടങ്ങളിലായി 36 പേരെ മാറ്റിപാര്‍പ്പിച്ചു. 13 പുരുഷന്മാര്‍, 15 സ്ത്രീകള്‍, എട്ട് കുട്ടികള്‍

പട്ടം വില്ലേജില്‍ കേദാരം ലൈന്‍ എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ 56 പേരും തേക്കുംമൂട് താത്കാലിക ക്യാമ്പില്‍ 260 പേരും, കുന്നുകുഴി ഗവണ്‍മെന്റ് എല്‍പിഎസില്‍ 26 പേരെയും മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. മേക്കേപ്പട്ടം ഗവണ്‍മെന്റ് എല്‍.പി.എസിലും ക്യാമ്പ് തുറന്നെങ്കിലും ആളുകള്‍ എത്തിയിട്ടില്ല.

Also Read: സർക്കാരിൻ്റെ നിസ്തുലമായ പ്രവർത്തനത്തിൻ്റെ അടയാളമാണ് വിഴിഞ്ഞം തുറമുഖം: മന്ത്രി അഹമ്മദ് ദേവർകോവിൽ

ആറ്റിപ്ര വില്ലേജില്‍ കാട്ടില്‍ എല്‍.പി.എസില്‍ 10 പേരെയും പൗണ്ട്കടവ് മോസ്‌കില്‍ 38 പേരെയും മാറ്റി പാര്‍പ്പിച്ചു. കല്ലിയൂര്‍ വില്ലേജില്‍ പൂങ്കുളം സ്‌കൂളില്‍ 18 കുടുംബങ്ങളിലെ 40 പേരും വെള്ളായണി എം.എന്‍.എല്‍.പി.എസില്‍ 40 പേരും ക്യാമ്പിലുണ്ട്.

തിരുവല്ലം വില്ലേജില്‍ പാച്ചല്ലൂര്‍ ഗവണ്‍മെന്റ് എല്‍.പി.എസില്‍ 6 പേരെ മാറ്റി പാര്‍പ്പിച്ചു.

പള്ളിപ്പുറം വില്ലേജില്‍ ആലുംമൂട് എല്‍.പി.എസില്‍ 14 കുടുംബങ്ങളില്‍ നിന്നായി 46 പേരുണ്ട്. 25 പുരുഷന്മാരും 16 സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു. കരിച്ചാല്‍ സ്‌കൂളില്‍ ക്യാമ്പ് തുറന്നെങ്കിലും ആളുകള്‍ എത്തിയിട്ടില്ല.

Also Read: വികസനത്തേരില്‍ വിഴിഞ്ഞം; കരഘോഷങ്ങളോടെ മുഖ്യമന്ത്രിക്ക് വരവേല്‍പ്പ്

വെയിലൂര്‍ വില്ലേജില്‍ പഞ്ചായത്ത് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 14 പുരുഷന്മാരും ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ 22 പേരെ മാറ്റി പാര്‍പ്പിച്ചു.

പേട്ട വില്ലേജില്‍ ഈഞ്ചക്കല്‍ ഗവണ്‍മെന്റ് യു.പി.എസില്‍ ക്യാമ്പ് തുറന്നെങ്കിലും ആളുകള്‍ എത്തിയിട്ടില്ല.

ചിറയിന്‍കീഴ് താലൂക്ക്

ആറ്റിങ്ങല്‍ വില്ലേജില്‍ മുല്ലേശ്ശേരി എല്‍.പി.എസില്‍ നാല് കുടുംബങ്ങളിലായി 15 പേരാണ് ക്യാമ്പിലുള്ളത്. ആറ് പുരുഷന്മാര്‍, ഏഴ് സ്ത്രീകള്‍, രണ്ട് കുട്ടികള്‍.

കിഴുവില്ലം വില്ലേജില്‍ പുറവൂര്‍ എസ്.വി യു.പി.എസില്‍ ആറ് കുടുംബങ്ങളിലെ 28 പേരാണുള്ളത്. എട്ട് പുരുഷന്മാര്‍, 14 സ്ത്രീകള്‍, ആറ് കുട്ടികള്‍.
പടനിലം എല്‍.പി.എസില്‍ രണ്ട് കുടുംബങ്ങളിലെ ആറ് പേര്‍ ക്യാമ്പിലുണ്ട്. രണ്ട് പുരുഷന്മാര്‍, മൂന്ന് സ്ത്രീകള്‍, ഒരു കുട്ടി.

ചിറയിന്‍കീഴ് വില്ലേജില്‍ ശാര്‍ക്കര യു.പി.എസില്‍ 41 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. 60 പുരുഷന്മാര്‍ 98 സ്ത്രീകള്‍, 42 കുട്ടികള്‍ ഉള്‍പ്പെടെ 200 പേരാണുള്ളത്.

വര്‍ക്കല താലൂക്ക്

ഇടവ വില്ലേജില്‍ വെണ്‍കുളം ഗവണ്‍മെന്റ് എല്‍.പി.എസില്‍ ഒന്‍പത് കുടുംബങ്ങളിലായി 46 പേരെ മാറ്റിപാര്‍പ്പിച്ചു. 17 പുരുഷന്മാര്‍ 18 സ്ത്രീകള്‍, ഒന്‍പത് കുട്ടികള്‍, ഒരു ഗര്‍ഭിണി, ഒരു കിടപ്പുരോഗി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News