
ഓപ്പറേഷൻ സിന്ദൂരില്‍ ഇന്ത്യൻ സൈന്യത്തെ അഭിനന്ദിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിഹ്. സൈന്യം നടത്തിയത് ചരിത്രപരമായ നീക്കമാണെന്നും നിരപരാധികളെ കൊലപ്പെടുത്തിയതിൽ പാകിസ്ഥാൻ വില നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞു. പാകിസ്ഥാന് നേരെ സൈന്യം വളരെ കൃത്യതയോടെയാണ് ആക്രമണം നടത്തിയതെന്നും കൃത്യമായ സമയത്ത് സൈന്യം ലക്ഷ്യസ്ഥാനങ്ങൾ തകർത്തുവെന്നും രാജ്നാഥ്സിംഗ് പറഞ്ഞു. സൈന്യം അവരുടെ വീര്യവും ധൈര്യവും പ്രകടിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: ഓപ്പറേഷൻ സിന്ദൂർ: കൊല്ലപ്പെട്ട ഭീകരവാദികളെ പാകിസ്ഥാൻ പതാക പുതപ്പിച്ച് പാക് സൈന്യം
അതിനിടെ ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി കോട്ലിയിലെ ഭീകരവാദ ക്യാമ്പില്‍ ഉണ്ടായ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ സൈന്യം പുറത്തുവിട്ടു. ലഷ്കർ ഇ തൊയ്ബ യുടെ പ്രധാന കേന്ദ്രമായ കോട്ലിയിലുള്ള അബ്ബാസ് ക്യാമ്പ് ആണ് ഇന്ത്യൻ സൈന്യം തകര്‍ത്തത്.
പാക് അധീന കശ്മീരിലെ നിയന്ത്രണ രേഖയിൽ നിന്ന് 13 കിലോമീറ്റർ അകലെയാണ് ഈ ക്യാമ്പ് സ്ഥിതി ചെയ്യുന്നത്.ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ചാവേറുകളെ പരിശീലിപ്പിക്കുന്നതിനുള്ള നാഡീ കേന്ദ്രമായിരുന്നു ഈ ക്യാമ്പെന്നാണ് സൈന്യം അറിയിച്ചത്. കോട്‌ലി ഭീകര കേന്ദ്രത്തിന് പുറമേ, ജെയ്‌ഷെ മുഹമ്മദിന്റെയും ലഷ്‌കർ-ഇ-തൊയ്ബയുടെയും പ്രധാന ഒളിത്താവളങ്ങളും ഇന്ത്യൻ സൈന്യം തകര്‍ത്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here