തമിഴ്നാടിനെതിരായ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ശോഭ കരന്ദലജെ; കേരളത്തിനെതിരായ പരാമർശത്തിൽ മിണ്ടാട്ടമില്ല

തമിഴ്നാടിനെതിരെയുള്ള വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കേന്ദ്രമന്ത്രി ശോഭ കരന്ദലജെ. എന്നാൽ കേരളത്തിനെതിരായ പരാമർശത്തിൽ മിണ്ടാട്ടമില്ലാതെ തുടരുകയാണ്. കരന്ദലജെയുടെ വര്‍ഗീയ – വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും രംഗത്തെത്തി. ഒരു ഇംഗ്ലീ്ഷ് മാധ്യമത്തോട് സംസാരിക്കവേയാണ് മന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിൻ്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും

തമിഴ്‌നാട്ടിലെ ആളുകള്‍ ബോംബ് ഉണ്ടാക്കാന്‍ പരിശീലനം നേടി ബംഗളൂരുവില്‍ എത്തി സ്‌ഫോടനങ്ങള്‍ നടത്തുന്നു എന്നാണ് ശോഭ കരന്ദലജെ പറഞ്ഞത്. കേരളത്തില്‍ നിന്ന് ആളുകള്‍ എത്തി കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നുമാണ് ശോഭ പറഞ്ഞത്. ബെംഗളുരു നഗരത്തിലെ അള്‍സൂരില്‍ പള്ളിക്ക് മുന്നില്‍ വൈകിട്ട് നിസ്‌കാര സമയത്ത് പാട്ട് വെച്ച മൊബൈല്‍ കടക്കാരും ഒരു സംഘം ആളുകളും തമ്മില്‍ സംഘര്‍ഷം ഉണ്ടായി.

Also Read: ബിജെപി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ ചാരി നിന്നതിന് കുട്ടിയെ മര്‍ദ്ദിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുക്കും

പിന്നീട് ഹനുമാന്‍ ചാലീസ വെച്ചതിന് കടക്കാര്‍ക്ക് മര്‍ദ്ദനമേറ്റു എന്ന ആരോപണവുമായി ബി ജെ പി രംഗത്തെത്തി. തുടര്‍ന്ന് ചില ഹിന്ദു സംഘടനകളും തേജസ്വി സൂര്യയും ശോഭാ കരന്തലജെയും പ്രതിഷേധവുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് വിവാദ പരാമര്‍ശം ശോഭ കരന്ദലജെ നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News