ആണ്‍ സുഹൃത്തിനോട് സംസാരിച്ചു; ഒന്‍പതാം ക്ലാസുകാരിയെ അച്ഛനും അമ്മാവനും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് നദിയിലേക്കെറിഞ്ഞു

ഒന്‍പതാം ക്ലാസുകാരിയെ അച്ഛനും അമ്മാവനും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് യമുനാനദിയിലേക്ക് എറിഞ്ഞു. ആണ്‍ സുഹൃത്തിനോട് സംസാരിക്കുന്നത് പിതാവ് കണ്ടതിനെ തുടര്‍ന്നായിരുന്നു സംഭവം. ആഗ്രയിലെ ബംറോളിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിനും അമ്മാവവനുമെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു

പെണ്‍കുട്ടിയുടെ നിലവിളികേട്ട് എത്തിയ നാട്ടുകാര്‍ കുട്ടിയെ രക്ഷിക്കുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. പ്രദേശവാസകളായ രാകേഷ് കുമാറും ഗയാ പ്രസാദും 200മീറ്ററോളം നീന്തിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. പെണ്‍കുട്ടിയെ ചികിത്സയ്ക്ക് ശേഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് മുന്‍പില്‍ ഹാജരാക്കി.

Also Read : താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം

ആണ്‍ സുഹൃത്തിനോട് സംസാരിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് പിതാവ് തന്നെ ഗുരുഗ്രാമിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഫിറോസാബാദില്‍ വച്ച് അമ്മാവനും കൂടെ ചേര്‍ന്നു. യമുനാനദിയുടെ തീരത്തുള്ള പാലത്തിലെത്തിയപ്പോള്‍ മഫ്ളവര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച ശേഷം നദിയിലേക്ക് എറിയുകയായിരുന്നെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നദിയിലേക്ക് വലിച്ചെറിഞ്ഞ ശേഷം പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ അന്വേഷണം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News