15 -കാരന്റെ വെടിയേറ്റ് നാല് സഹപാഠികൾ മരിച്ച സംഭവം; പ്രതിയുടെ അമ്മയെ വിചാരണ ചെയ്ത് കോടതി, പൊട്ടിക്കരഞ്ഞ് ‘അമ്മ

യുഎസിൽ തോക്കുപയോഗിച്ചുള്ള കൊലപാതകങ്ങളുടെ എണ്ണം ഓരോ വർഷവും കൂടി വരികയാണ്. അടുത്തിടെ 15 വയസുകാരൻ വെടിവെയ്പ്പ് നടത്തുകയും നാല് പേര് മരിക്കുകയും ചെയ്ത സംഭവം ഉണ്ടായിരുന്നു. സംഭവത്തിൽ 15-കാരന്റെ അമ്മയെ കോടതി വിചാരണ ചെയ്തു. മകൻ തോക്കുപയോഗിക്കുന്നത് തടയാൻ അമ്മക്ക് സാധിച്ചില്ല എന്ന കാരണത്തിലാണ് ജെന്നിഫർ ക്രംബ്ലി എന്ന 45-കാരിയെ കോടതി വിചാരണ നടത്തിയത്. ആദ്യമായാണ് ഇത്തരം സംഭവങ്ങളിൽ ഒരു പ്രതിയുടെ രക്ഷിതാവിനെ കോടതി വിചാരണ ചെയ്യുന്നത്.

2021-ലാണ് മിഷിഗണിലെ ഓക്സ്ഫോർഡ് ഹൈസ്കൂളിൽ 15-കാരൻ വെടിയുതിർത്തത്. സംഭവത്തിൽ ജെന്നിഫറിന്റെ മകൻ ഇപ്പോൾ ജീവപര്യന്തം തടവ് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. നാല് പേരാണ് അന്നത്തെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ജെന്നിഫറിന്റെ ഭർത്താവിനെയും കോടതി വിചാരണ ചെയ്യുന്നുണ്ട്. സിസിടിവിയിൽ പതിഞ്ഞ ആക്രമണത്തിന്റെ ദൃശ്യങ്ങൾ കണ്ട് ജെന്നിഫർ പൊട്ടിക്കരഞ്ഞതായും റിപ്പോർട്ടുകളിൽ പറയുന്നു.

Also Read; അമിത ബിപി നിയന്ത്രിക്കാം മരുന്നില്ലാതെ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

വെടിയുതിർത്ത കൗമാരക്കാരനെ അച്ഛനും അമ്മയും ശ്രദ്ധിച്ചിരുന്നില്ല, കുട്ടി മാനസികമായ ചില പ്രയാസങ്ങൾ നേരിടുന്നുണ്ട് എന്നതൊക്കെയായിരുന്നു കേസിന്റെ വിചാരണ നടക്കുമ്പോൾ പ്രതിഭാ​ഗം വക്കീൽ വാദിച്ചത്. എന്നാൽ, വെടിയുതിർത്ത കുട്ടി അത് പിന്നീട് നിഷേധിക്കുക​യും അച്ഛനും അമ്മയ്ക്കും ഇതേ കുറിച്ച് ഒന്നും അറിയില്ല. ഞാൻ തന്നെയാണ് ഇതെല്ലാം ചെയ്തത് എന്നും പറയുകയയുണ്ടായി. പ്രതിയുടെ അമ്മയ്ക്കും അച്ഛനും എതിരെ നപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. എന്നാൽ, ജെന്നിഫറിന്റെ വക്കീൽ ഇതിനെ എതിർത്തു. ജെന്നിഫറിന് ഇതിൽ പങ്കില്ലെന്നും വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ വീട്ടുകാരെ സമാധാനിപ്പിക്കുന്നതിന് വേണ്ടി മനപ്പൂർവം അവരുടെ പേരിൽ കുറ്റം ചുമത്തുകയാണ് എന്നുമാണ് പ്രതിഭാഗം ആരോപിച്ചത്.

ജെന്നിഫർ വെടിവച്ചു എന്ന് ഞങ്ങൾ പറയില്ല. പക്ഷേ, ആ സംഭവത്തിന് അമ്മ എന്ന നിലയിൽ അവർക്കും ഉത്തരവാദിത്വമുണ്ട്’ എന്നാണ് പ്രോസിക്യൂട്ടർ മാർക്ക് കീസ്റ്റ് പറഞ്ഞത്. ‘നല്ല രക്ഷിതാവിനെയും മോശം രക്ഷിതാവിനെയും കുറിച്ച് ചർച്ച ചെയ്യാനല്ല ഞങ്ങളിവിടെ ഇരിക്കുന്നത്. മോശം രക്ഷിതാവായിരിക്കുന്നത് നിയമപരമായി തെറ്റുമല്ല. എന്നാൽ, 15 -കാരന് ക്രിസ്മസ് സമ്മാനമായി തോക്ക് നൽകിയത് അവന്റെ മാതാപിതാക്കളാണ്. അതിൽ അവർ തെറ്റുകാരാണ്. മകന് മാനസിക പിന്തുണ നല്‍കുന്നതിലും അവര്‍ പരാജയപ്പെട്ടു’ എന്നും പ്രോസിക്യൂട്ടർ പറഞ്ഞു.

Also Read; വെയിലുകൊണ്ട് തളർന്നു വരുമ്പോൾ നാരങ്ങാവെള്ളം കുടിക്കാൻ തോന്നുന്നുണ്ടോ? കാറിൽ വെച്ചോ വീട്ടിൽ വെച്ചോ തയ്യാറാക്കാം

മുൻപ് മകൻ വരച്ച ഒരു പേടിപ്പെടുത്തുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുന്നതിനായി ജെന്നിഫറിനെയും ഭർത്താവിനെയും അധ്യാപകർ വിളിപ്പിച്ചിരുന്നു. എന്നാൽ, 11 മിനിറ്റ് മാത്രം അധ്യാപകരോട് സംസാരിച്ച ശേഷം മകന്റെ ബാ​ഗ് പോലും പരിശോധിക്കാതെ ജെന്നിഫറും ഭർത്താവും മടങ്ങി. അതെ ദിവസമാണ് കുട്ടി സ്‌കൂളിൽ വെടിയുതിർത്തത്. ആ തോക്ക് മകനിൽ നിന്നും സുരക്ഷിതമായി സൂക്ഷിക്കാൻ രക്ഷിതാക്കൾ കഴിഞ്ഞില്ല എന്നും പ്രോസിക്യൂട്ടർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News