
ഉത്തർപ്രദേശിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവ എഞ്ചിനീയർ ജീവനൊടുക്കി. ഔറയ്യ സ്വദേശിയായ മോഹിത് ആണ് താൻ അനുഭവിച്ച മാനസിക പീഡനത്തെപ്പറ്റി വീഡിയോയിലൂടെ വിശദീകരിച്ച ശേഷം ജീവനൊടുക്കിയത്. ഭാര്യയിൽ നിന്നും കുടുംബത്തിൽ നിന്നും നേരിടേണ്ടി വന്ന മാനസിക പീഡനങ്ങൾ വിശദീകരിക്കുന്ന ഒരു വീഡിയോ റെക്കോർഡ് ചെയ്ത ശേഷമായിരുന്നു ആത്മഹത്യ.
തൻ്റെ എല്ലാ സ്വത്തുക്കളും ഭാര്യയുടെയും കുടുംബാംഗങ്ങളുടേയും പേരുകളിലേക്ക് മാറ്റാൻ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും വ്യാജ സ്ത്രീധന കുറ്റം ചുമത്തി ഭീഷണിപ്പെടുത്തിയെന്നും മോഹിത് കുമാർ വീഡിയോയിൽ പറയുന്നുണ്ട്. “ഈ വീഡിയോ നിങ്ങൾക്ക് ലഭിക്കുമ്പോഴേക്കും ഞാൻ ഈ ലോകത്ത് നിന്ന് തന്നെ വിട്ടുപോകും. പുരുഷന്മാർക്ക് ഒരു നിയമം ഉണ്ടായിരുന്നെങ്കിൽ, ഒരുപക്ഷേ ഞാൻ ഈ വഴി സ്വീകരിക്കുമായിരുന്നില്ല. എന്റെ ഭാര്യയുടെയും കുടുംബത്തിന്റെയും മാനസിക പീഡനം എനിക്ക് സഹിക്കാൻ കഴിയുന്നില്ല…. അമ്മേ, അച്ഛാ, ദയവായി എന്നോട് ക്ഷമിക്കൂ.”- ഇങ്ങനെയാണ് യുവാവ് വീഡിയോയിൽ പറഞ്ഞത്.
ALSO READ: ലഹരിക്കടിമയായ യുവാക്കളുടെ ആക്രമണം: പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് വെട്ടേറ്റു
ഭാര്യയുടെ അമ്മ തങ്ങളുടെ കുട്ടിയെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നും മോഹിത് ആരോപിച്ചിട്ടുണ്ട്. എല്ലാ ആഭരണങ്ങളും സാരികളും യുവതിയുടെ കൈവശം സൂക്ഷിച്ചുവെന്നും വീടും സ്വത്തും പ്രിയയുടെ പേരിലേക്ക് മാറ്റിയില്ലെങ്കിൽ, എനിക്കും എന്റെ കുടുംബത്തിനും എതിരെ വ്യാജ സ്ത്രീധന കേസ് ഫയൽ ചെയ്യുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും വീഡിയോയിൽ പറയുന്നുണ്ട്. തന്റെ മരണശേഷവും തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ, ചിതാഭസ്മം ഒരു അഴുക്കുചാലിൽ ഒഴുക്കട്ടെ. അമ്മയും അച്ഛനും ദയവായി ക്ഷമിക്കൂ. നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ജീവിക്കാൻ കഴിഞ്ഞില്ല” എന്നു പറഞ്ഞുകൊണ്ടാണ് മോഹിത് വീഡിയോ അവസാനിപ്പിക്കുന്നത്.
റെയിൽവേ സ്റ്റേഷൻ റോഡിനടുത്തുള്ള ജോളി ഹോട്ടലിലെ 105-ാം നമ്പർ മുറിയിൽ നിന്ന് പൊലീസ് മോഹിത്തിൻ്റെ മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം, മോഹിത്തിന്റെ മൃതദേഹം കുടുംബത്തിന് കൈമാറി.
മോഹിത് ഏറെ നാളായി പ്രിയ യാദവെന്ന യുവതിയുമായി പ്രണയത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും വിവാഹം കഴിഞ്ഞത്. ബിഹാറിലെ സമസ്തിപൂരിൽ ഒരു പ്രൈമറി ടീച്ചറായി പ്രിയയ്ക്ക് ജോലി ലഭിച്ച ശേഷമാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണതെന്നാണ് മോഹിതിൻ്റെ കുടുംബം പറയുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here