കൈരളിയുടെ ചോദ്യങ്ങളിൽ ആകെ അസ്വസ്ഥനായി, ഉത്തരംമുട്ടി വി മുരളീധരൻ

കൈരളിയുടെ ചോദ്യങ്ങളിൽ അസ്വസ്ഥനായി കേന്ദ്രമന്ത്രി വി മുരളീധരൻ. ശോഭാ സുരേന്ദ്രനെ പാർട്ടി തഴയുന്നുവെന്ന ആക്ഷേപം കൈരളിക്ക് മാത്രമെന്നായിരുന്നു ചോദ്യങ്ങൾക്ക് മറുപടി. കൈരളിക്ക് വേറെ ചോദ്യമില്ലെന്ന് പറഞ്ഞ് വി മുരളീധരൻ പിന്നീട് ഒഴിഞ്ഞുമാറി. മറ്റ് ചാനലുകാരുടെ ചോദ്യങ്ങൾക്ക് കൈരളി മറുപടി പറയണമെന്നും വിചിത്ര ആവശ്യവും വി.മുരളീധരൻ മുന്നോട്ടുവെച്ചു.

ALSO READ: കേരളത്തില്‍ ബിജെപി രക്ഷപ്പെടില്ല, ചിന്തിക്കുന്നവർക്ക് അവിടെ തുടരാനാകില്ല: ഭീമൻ രഘു

അതേസമയം, ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ശോഭാ സുരേന്ദ്രനെ തഴയാൻ ബി.ജെ.പിയുടെ ഇമെയിൽ പ്രയോഗം. സമുദായ സംഘടനകളുടെ പേരിലാണ് ബിജെപി നേതാക്കൾ തന്നെ ജെ.പി നദ്ദക്ക് ഇ-മെയിലുകൾ അയക്കുന്നത്.

ALSO READ: ‘ആർ.എസ്.എസ് നേതാവ് കൊന്തയിൽ തട്ടി, എന്തിനാ ഇതൊക്കെ എന്ന് ചോദിച്ചു’; ആർ.എസ്.എസ് വിടാനുള്ള കാരണം പറഞ്ഞ് അഖിൽ മാരാർ

ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് മുരളീധരനുവേണ്ടി എൻ.എസ്.എസിന്റെയും എസ്.എൻ.ഡി.പിയുടെയും ശാഖകളുടെ പേര് പറഞ്ഞാണ് അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി നദ്ദയ്ക്ക് ഇമെയിൽ അയക്കുന്നത്. എന്നാൽ ശാഖകൾ അറിയാതെയാണ് പ്രാദേശിക ബിജെപി നേതാക്കൾ ഇ-മെയിൽ അയപ്പിക്കുന്നത് എന്നതാണ് കൗതുകം. വി മുരളീധരൻ നിന്നാലേ ആറ്റിങ്ങലിൽ ജയിക്കാനാകൂ എന്നും, മറ്റാരെയും പരിഗണിക്കരുത് എന്നുമാണ് സന്ദേശത്തിലുള്ളത്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പ് വരെ സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരാൻ ദേശീയ നേതൃത്വം അനുവദിച്ചതായും സൂചനയുണ്ട്.

ALSO READ: ഏക സിവില്‍ കോഡിനെതിരെ രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധം കോ‍ഴിക്കോട് നടക്കും: മന്ത്രി മുഹമ്മദ് റിയാസ്

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന കാര്യം കേന്ദ്രസഹമന്ത്രി വി മുരളീധരൻ ഇതുവരെ തള്ളിയിട്ടില്ല. കഴിഞ്ഞദിവസം ചേർന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ യോഗം സീറ്റ് ഉറപ്പിക്കുന്ന കാര്യം ചർച്ചയും ചെയ്തിരുന്നു. ഇടഞ്ഞു നിൽക്കുന്ന ശോഭാസുരേന്ദ്രനെ അകറ്റിനിർത്താൻ കേന്ദ്രനേതൃത്വത്തെ കാര്യം ധരിപ്പിക്കണമെന്നും ധാരണയായിരുന്നു. അതിനൊപ്പമാണ് ഇമെയിൽ തന്ത്രവും പയറ്റുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News