തമിഴ്‌നാട്ടില്‍ വീണ്ടും കസേരമാറ്റം; രണ്ട് മന്ത്രിമാര്‍ രാജി വച്ചു

തമിഴ്‌നാട്ടില്‍ രണ്ട് മന്ത്രിമാര്‍ രാജി വച്ചു. വൈദ്യുതി, എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയും വനംവകുപ്പ് മന്ത്രി കെ. പൊന്മുടിയുമാണ് രാജിവെച്ചത്. സുപ്രീം കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് സെന്തില്‍ ബാലാജി രാജിവച്ചത്. സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കേസെടുത്തതിനെ തുടര്‍ന്നാണ് കെ പൊന്മുടിയുടെ രാജി. എംകെ സ്റ്റാലിൻ്റെ നിർദേശപ്രകാരം ഇരുവരും സമർപ്പിച്ച രാജിക്കത്ത് ഗവർണർ ആർഎൻ രവി അംഗീകരിച്ചു.

സെന്തിൽ ബാലാജി വഹിച്ചിരുന്ന വൈദ്യുതി വകുപ്പ് ഗതാഗത മന്ത്രി എസ്എസ് ശിവശങ്കറിനും എക്സൈസ് വകുപ്പ് നഗര വികസന മന്ത്രി എസ് മുത്തുസ്വാമിക്കും കൈമാറി. പാൽ, ക്ഷീര വികസന മന്ത്രി ആർഎസ് രാജകണ്ണപ്പന് കെ പൊന്മുടി വഹിച്ചിരുന്ന വനം, ഖാദി വകുപ്പുകളുടെ അധിക ചുമതല നൽകി. നാല് വര്‍ഷത്തിനിടെ ആറാമത്തെ മന്ത്രിസഭാ പുനഃസംഘടനയാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്.

ALSO READ: 10,000 കോടി നിക്ഷേപവും 20,000 തൊഴിൽ അവസരങ്ങളും; നിർമാണം പകുതിഘട്ടം പിന്നിടുമ്പോൾ പെട്രോ കെമിക്കൽ പാർക്കിലേക്ക് ശതകോടികളുടെ വ്യവസായം

മുൻ മന്ത്രി മനോ തങ്കരാജിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനും എംകെ സ്റ്റാലിൻ തീരുമാനിച്ചു. പാൽ, ക്ഷീര വികസനം വകുപ്പുകൾ മനോ തങ്കരാജിന് ലഭിച്ചേക്കുമെന്നാണ് സൂചന. തിങ്കളാഴ്ച രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ മനോ തങ്കരാജ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News