
തിരുവനന്തപുരം നഗര മധ്യത്തിൽ വിശ്രമിക്കാനും വിനോദത്തിനുമായി ഒരു കേന്ദ്രം. നേമം മണ്ഡലത്തിലെ നീറമൺകര ആഴാങ്കൽ പദ്ധതിയാണ് ജില്ലയിലെ മികച്ച ടൂറിസം കേന്ദ്രങ്ങളിൽ പൂർണസജ്ജമാകുന്നത്. നേമം എം എൽ എ കൂടിയായ മന്ത്രി വി ശിവൻകുട്ടി സ്ഥലം സന്ദർശിച്ച് പദ്ധതിയുടെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തി.
കരമനയാറിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് യോഗ ചെയ്യാനുള്ള സൗകര്യങ്ങൾ, കുടുംബങ്ങൾക്ക് ഒത്തുചേരാൻ പറ്റുന്ന സംഗമ സ്ഥലങ്ങൾ, ഫോട്ടോ ഷൂട്ട് പോയിന്റ്, ഫിഷിങ് പോയിന്റ് തുടങ്ങി എല്ലാ വിനോദത്തിനുമായൊരിടം. കരമനയാറിന്റെ തീരത്തെ നീറമൺകര മുതൽ ആഴാങ്കൽ വരെയുള്ള നടപ്പാതയുടെ നവീകരണവും വികസനവും സൗന്ദര്യവൽക്കരണവും മുൻ നിർത്തിയാണ് പദ്ധതി സ്മാർട്ട് സിറ്റിക്ക് സമർപ്പിച്ചത്. പദ്ധതി പൂർണ സജ്ജമാകുന്നതോടെ, തലസ്ഥാന നഗരിയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ടൂറിസം കേന്ദ്രമായി ഈ പ്രദേശം വികസിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി.
ആഴാങ്കൽ നടപ്പാത രണ്ട് കിലോമീറ്ററോളം നീളത്തിൽ നവീകരിക്കുന്നതിനൊപ്പം തറയോടുപാകിയ നടപ്പാത, പാർക്കിങ് സൗകര്യം എന്നിവ ഏർപ്പെടുത്തും. 17.6 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ആറിന്റെ തീരത്തെ കടവുകളുടെ സൗന്ദര്യവൽക്കരണവും റേഡിയോ പാർക്ക് സ്ഥാപിക്കലും പദ്ധതിയോട് അനുബന്ധിച്ച് നടക്കും. ഒരു കിലോമീറ്റർ നീളത്തിലുള്ള സൈക്കിൾ പാത നിർമ്മാണവും പുരോഗമിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here