
2026 ലെ ഐപിഎല്ലിൽ വൻ വിജയം നേടിയതിന് ശേഷം വൈഭവ് സൂര്യവംശി വലിയ ചർച്ചാവിഷയമാണ്. 15 വയസ്സുള്ള ഈ കളിക്കാരൻ 10 മത്സരങ്ങളിൽ നിന്ന് 237 സ്ട്രൈക്ക് റേറ്റിൽ 404 റൺസ് നേടി തന്റെ പ്രകടനം പുറത്തെടുത്തു. കഴിഞ്ഞ വർഷം തന്റെ കന്നി സെഞ്ച്വറി നേടിയ ശേഷം, അദ്ദേഹം ഇപ്പോൾ റോയൽസിന്റെ ബാറ്റിംഗിലെ ഒരു പ്രധാന ഘടകമായി തന്നെ ആണ് മാറിയിരിക്കുന്നത്. വൈഭവിന് റോയൽസ് നൽകിയ ആദ്യ പിന്തുണ അദ്ദേഹത്തിന്റെ ജീവിതത്തെ നല്ല രീതിയിൽ മാറ്റിമറിച്ചു. ഇത്ര ചെറിയ പ്രായത്തിൽ കുട്ടിയെ പ്രൊഫഷണൽ ക്രിക്കറ്റ് കളിപ്പിക്കുന്നത് ‘ബാലവേല’ ആണെന്ന് ആരോപിച്ച് കർണാടകയിൽ നിന്നുള്ള ഒരു ആക്ടിവിസ്റ്റ് രംഗത്തെത്തി
താരത്തിന്റെ പ്രായം സംബന്ധിച്ച അവ്യക്തതയും ക്രിക്കറ്റ് കരിയറിനിടയിൽ വിദ്യാഭ്യാസം അവഗണിക്കപ്പെടുമോ എന്നതും ചൂണ്ടിക്കാട്ടി കർണാടകയിൽ നിന്നുള്ള ഒരു ആക്ടിവിസ്റ്റാണ് രാജസ്ഥാൻ റോയൽസിനെതിരെ പരാതിയുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. 15 വയസ്സുകാരനായ വൈഭവ് ഈ പ്രായത്തിൽ സ്കൂളിൽ പോകാനും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം ഒരു വാർത്താ സംവാദത്തിൽ വ്യക്തമാക്കി. കുട്ടികളെ ഇത്തരം വലിയ ലീഗുകളിൽ കളിപ്പിക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും ബാലാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ഐപിഎല്ലിലെ മികച്ച പ്രകടനത്തെത്തുടർന്ന് വൈഭവിനെ ഇന്ത്യൻ ദേശീയ ടീമിലേക്ക് പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വരാനിരിക്കുന്ന അയർലൻഡ് പരമ്പരയിൽ താരത്തിന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കുമെന്നാണ് സൂചനകൾ. എന്നാൽ യശസ്വി ജയ്‌സ്വാൾ, പ്രിയാൻഷ് ആര്യ തുടങ്ങിയ താരങ്ങളിൽ നിന്ന് വൈഭവിന് കടുത്ത മത്സരം നേരിടേണ്ടി വരുമെന്നും റിപ്പോർട്ടുകളുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

