
കാർഷിക സർവകലാശാലയിലെ താത്കാലിക വി സി യായി ബി ജെ പി സംഘടനാ നേതാവ് ഡോ. സജിതാ റാണിയെ നിയമിച്ചതിൽ എതിർപ്പ് പ്രകടിപ്പിക്കാതെ മന്ത്രി ടി സിദ്ദിഖ്. അക്കാദമിക് എക്സലൻസിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ എന്ന രീതിയിൽ പേരുകൾ കൈമാറിയിട്ടുള്ളതെന്നും സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് നിയമനം എന്നാണ് ലോക ഭവൻ്റെ വിശദീകരണം എന്നുമാണ് ടി സിദ്ദിഖിൻ്റെ വാദം.
അപ്പോയിന്റിംഗ് അതോറിറ്റി ചാൻസലർ ആണെന്നും ടി സിദ്ധിഖ് പറഞ്ഞു. അതെസമയം സജിതയുടെ യോഗ്യതയെന്തെന്ന് തനിക്കറിയില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പറഞ്ഞു. കോടതിയിൽ ചോദ്യം ചെയ്യുന്നത് ആലോചിച്ചു തീരുമാനിക്കുമെന്നാണ് അദ്ദേഹത്തിൻ്റെ വാദം.
Also read: കാവി വത്കരണം തുടർന്ന് ഗവർണർ; കാർഷിക സർവകലാശാല താത്കാലിക വി സിയായി ബിജെപി സംഘടനാ നേതാവ് ഡോ.സജിത റാണി
എം ജി സർവകലാശാലയിലെ വി സി നിയമനത്തിന് പിന്നാലെയാണ് ഗവർണർ കാർഷിക സർവകലാശാലയേയും കാവി വത്കരിതകണ നടപടി സ്വീകരിച്ചിരിക്കുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തെ കാവി വത്കരിച്ച് സംസ്ഥാനത്ത് പിടിമുറുക്കാനുള്ള ആർ എസ് എസ് ശ്രമത്തിന്റെ ഭാഗമായാണ് ഗവർണർ നാളുകളായി ഇത്തരം നടപടി സ്വീകരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

