
നല്ലൂർനാട് കാൻസർ സെന്ററിൽ സ്ഥാപിച്ച സിടി സിമുലേറ്റർ സ്‌കാൻ ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്നലെ ഉദ്ഘാടനം ചെയ്തിരുന്നു. ഗോത്ര വർഗ മേഖലയിലെ സ്പെഷാലിറ്റി കാൻസർ കേന്ദ്രമായ നല്ലൂർനാട് ആശുപത്രിയിൽ നിലവില്‍ നല്‍കി വരുന്ന റേഡിയേഷൻ ചികിത്സയ്ക്ക് ഇനി കൂടുതൽ കൃത്യതയേകാൻ സാധിക്കും എന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്കിൽ ആണ് മന്ത്രി ഇക്കാര്യം കുറിച്ചത്. ഗോത്രവര്‍ഗ മേഖലയായ നല്ലൂര്‍നാട് ഇതുപോലൊരു പദ്ധതി 7 കോടി മുതൽ മുടക്കിൽ വയനാട് വികസന പാക്കേജിൽ ഉള്‍പ്പെടുത്തി സർക്കാർ യാഥാർത്ഥ്യമാക്കിയിരിക്കുന്നു എന്നും മന്ത്രി കുറിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
വയനാട് ഇന്നലെ ഉദ്ഘാടനം നിര്‍വഹിച്ച സുപ്രധാന പദ്ധതിയാണ് നല്ലൂര്‍നാട് ജില്ലാ കാൻസർ കേന്ദ്രത്തിലെ സിടി സിമുലേറ്റര്‍. ഗോത്ര വർഗ മേഖലയിലെ സ്പെഷാലിറ്റി കാൻസർ കേന്ദ്രമായ നല്ലൂർനാട് ആശുപത്രിയിൽ നിലവില്‍ നല്‍കി വരുന്ന റേഡിയേഷൻ ചികിത്സയ്ക്ക് ഇനി കൂടുതൽ കൃത്യതയേകാൻ സാധിക്കും. പ്രതിവര്‍ഷം അയ്യായിരത്തോളം പേര്‍ക്കാണ് നല്ലൂര്‍നാട് ആശുപത്രിയില്‍ കീമോതെറാപ്പി നല്‍കി വരുന്നത്, അറുനൂറോളം പേരാണ് റേഡിയേഷൻ എടുക്കുന്നത്. ഇവരില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവർ തന്നെ വരും നൂറ്റമ്പതോളം പേര്‍. ഗോത്രവര്‍ഗ മേഖലയായ നല്ലൂര്‍നാട് ഇതുപോലൊരു പദ്ധതി 7 കോടി മുതൽ മുടക്കിൽ വയനാട് വികസന പാക്കേജിൽ ഉള്‍പ്പെടുത്തി സർക്കാർ യാഥാർത്ഥ്യമാക്കിയിരിക്കുന്നു. ഈ സംവിധാനത്തിന്റെ വരവോടെ, വിദൂര സ്ഥലങ്ങളിലേക്ക് ചികിത്സയ്ക്കായി പോകേണ്ടി വരുന്ന രോഗികളുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ സാധിക്കും. വയനാട്ടിലെ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, ഗോത്രവർഗ മേഖലയിലെ ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഈ സർക്കാർ പ്രത്യേക ശ്രദ്ധ നൽകി വരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here