
കായംകുളം എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയ്ക്കെതിരെ യുഡിഎഫ് മണ്ഡലം കൺവീനർ എ ഇർഷാദ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തനെതിരെ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്ത് വരുകുയം ചെയ്തിരുന്നു.
സമൂഹമാധ്യമത്തിലും വലിയ പ്രതിഷേധമാണ് യുഡിഎഫ് നേതാവിന്റെ വിദ്വേഷപരാമർശത്തിനെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മന്ത്രി വീണാ ജോർജ് വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് ഫേസ്ബുക്കിൽ യു പ്രതിഭയോടൊപ്പമുള്ള ചിത്രം പങ്കുവച്ചു. ‘പ്രിയ പ്രതിഭ എം എൽ എയ്ക്കൊപ്പം’ എന്നായിരുന്നു ചിത്രത്തിന് കാപ്ഷനായി എഴുതിയിട്ടുള്ളത്. യുഡിഎഫിൻ്റെ സ്തീവിരുദ്ധ പരാമർശങ്ങൾക്കെതിരെ ജനങ്ങൾ അണിനിരക്കുമെന്ന് കെ കെ ശൈലജ ടീച്ചർ ഉൾപ്പെടെയുള്ളവർ പര്തികരിച്ചു.
വിഷയത്തെ മുഖ്യമന്ത്രിയും ശക്തമായി അപലപിച്ചു. പൊതുപ്രവർത്തകയായതിനാൽ ഒരു വനിതയെ ഹീനമായ വാക്കുകൾ കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ചയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. “അവൾക്കൊപ്പം” എന്ന് ആവർത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും, ഇത്തരം സ്ത്രീവിരുദ്ധ രീതികളോട് സ്വീകരിക്കുന്ന നേർവിപരീത സമീപനം അവരുടെ കാപട്യമാണ് തുറന്നുകാട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

