
കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് ‘ഓപ്പറേഷൻ സുധാകരൻ’ എന്ന് വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസ്സിൽ നേതൃമാറ്റ വിവാദം മുറുകുന്നായതിനിടെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.
തെരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന ഘട്ടത്തിൽ എന്തിനാണ് ഇങ്ങനെ ഒരു നേതൃമാറ്റം എന്നും വടക്കനായ ഈഴവനായ സുധാകാരനെ തെക്കൻമാർ വെട്ടുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. ” കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിൽ തർക്കമുണ്ട്. നേതൃത്വത്തിലുള്ളവർക്ക് കോമൺ സെൻസ് ഇല്ല. ആരുടെ താല്പര്യത്തിനാണ് സുധാകരനെ മാറ്റുന്നതെന്നു പറയണം” എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കെപിസിസി നേതൃമാറ്റത്തിൽ സഭയ്ക്ക് വഴങ്ങിയാൽ മൂന്നാമത്തെ കേരള കോൺഗ്രസ് പാർട്ടിയായി കോൺഗ്രസ് പാർട്ടി മാറും എന്നാണ് വെള്ളാപ്പള്ളിയുടെ വാദം .
കെപിസിസി നേതൃത്വത്തിന് ബൊമ്മകളെയാണ് ആവശ്യം. കേരളത്തിൽ കെപിസിസി പ്രസിഡണ്ട് ആക്കാൻ കഴിവുള്ളത് നേതാവ് കെ മുരളി തന്നെയാണ് പക്ഷേ അയാളെ ആക്കാൻ നേതാക്കൾ സമ്മതിക്കില്ല.
കേരളത്തിൽ രൂക്ഷമായ തർക്കങ്ങൾ കോൺഗ്രസിനുള്ളിൽ നടന്നിട്ടും അതിനെ പരിഹാരം കാണാൻ ഉത്തരവാദിത്തപ്പെട്ട കെസി വേണുഗോപാൽ അടക്കമുള്ള ദേശീയ നേതാക്കൾ ഇടപെടാത്തത് എന്തുകൊണ്ടാണെന്ന് അരിയാഹാരം കഴിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here