
വിഴിഞ്ഞം പദ്ധതി ഇടത് സര്‍ക്കാര്‍ വന്നശേഷം വേഗത്തില്‍ നടന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍. ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറ്റ ശേഷം പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കാനായി. പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാന്‍ പോകുകയാണെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെ ചിത്രം കൂടി കേന്ദ്ര സര്‍ക്കാരിന്റെ പരസ്യത്തില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നാളെയാണ് രാജ്യത്തിന് സമർപ്പിക്കുന്നത്. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം തുറമുഖത്തിന്‍റെ കമ്മീഷനിങ് നിർവഹിക്കും. എൽഡിഎഫ് സർക്കാരിൻറെ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവുമാണ് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതിനു പിന്നിൽ. 1996 ൽ ഇ കെ നായനാർ സർക്കാരിന്‍റെ കാലത്ത് ഉദയം കൊണ്ട ആശയം. അതായിരുന്നു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. 29 വർഷത്തിനിപ്പുറം സ്വപ്ന പദ്ധതി യാഥാർത്ഥ്യമാവുകയാണ്.
നാളെ രാവിലെ 11 മണിക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നാടിന് സമർപ്പിക്കുന്ന കമ്മീഷനിങ് നടക്കുക. കമ്മീഷനിങ്ങിന് മുന്നോടിയായി വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖത്തിന്‍റെ പ്രവർത്തനങ്ങൾ വിലയിരുത്തും. വിഴിഞ്ഞം തുറമുഖത്തിനായി വി ജിഎഫ് ഗ്രാൻഡ് ആയി അനുവദിക്കാതെ വായ്പയായി അനുവദിച്ച കേന്ദ്ര നിലപാടിൽ എന്തെങ്കിലും മാറ്റം പ്രധാനമന്ത്രി പ്രഖ്യാപിക്കുമോ എന്നതും ശ്രദ്ധേയമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here