അമേരിക്ക തട്ടിക്കൊണ്ടു പോയ രണ്ടു വയസുകാരിയെ തിരികെ നൽകണം: വെനസ്വേലയിൽ വൻ പ്രതിഷേധം

freemakeespinoza

അമേരിക്കയുടെ മനുഷ്യാവകാശ ലംഘനത്തിനെതിരെ വെനിസ്വേലയിൽ വൻ പ്രതിഷേധം. അമ്മയിൽ നിന്ന് രണ്ടു വയസുള്ള കുഞ്ഞിനെ മാറ്റി പാർപ്പിച്ച അമേരിക്കൻ മനുഷ്യത്വരഹിതമായ നടപടിക്കെതിരെയാണ് പ്രതിഷേധം കനക്കുന്നത്. മെയ്‌ക്ലിസ് എസ്പിനോസ ബെർണൽ എന്ന കുഞ്ഞിനെ അമ്മയിൽ നിന്ന് അടർത്തിമാറ്റുകയായിരുന്നു അമേരിക്കൻ ഭരണകൂടം.

സ്വദേശത്തേക്ക് മടങ്ങുന്നതിനിടെയാണ് അമ്മയായ യോറെലിസ് ബെർണലിന്റെ അടുത്ത്‌ നിന്ന്‌ കുഞ്ഞിനെ അധികൃതർ പിടിച്ചുവെച്ചത്. അന്താരാഷ്ട്ര നിയമപ്രകാരം കുടിയേറ്റക്കാരുടെയും കുട്ടികളുടെയും അവകാശങ്ങളുടെ ലംഘനമാണിതെന്ന്‌ വെനിസ്വേല സർക്കാർ പ്രതികരിച്ചു.

Also Read: ‘പാകിസ്ഥാനെ രക്ഷിക്കാൻ ഇമ്രാൻ ഖാനെ മോചിപ്പിക്കണം’; തെരുവിലിറങ്ങി അനുയായികൾ

#freemaikelyespinoza എന്ന ഹാഷ്ടാ​ഗിൽ അന്താരാഷ്ട്ര തലത്തിൽ കുട്ടിയെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ കുട്ടിക്കും കുടുംബത്തിനും വേണ്ടി മാർച്ച്‌ നടത്തിയിരുന്നു. കുടിയേറ്റക്കാരുടെ കുടുംബങ്ങളെ വേർപ്പെടുത്തന്നത് അമേരിക്കയുടെ വ്യവസ്ഥാപിത നയത്തിന്റെ ഭാഗമാണെന്നും. കുടിയേറ്റക്കാരുടെയും കുട്ടികളുടെയും അവകാശ ലംഘനമാണ് യു എസ് ഭരണകൂടം നടത്തുന്നതെന്നും വെനിസ്വേലൻ വിദേശകാര്യ മന്ത്രാലയം പൊതു പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.

യോറെലിസ് ബെർണലിന്റെ ഭർത്താവിനെയും യുഎസ് തടവുകാരരനായി പിടിച്ചുവെച്ചിരിക്കുകയാണ്. കുട്ടിയുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുന്നതിന്‌ എല്ലാ നിയമ, രാഷ്ട്രീയ, നയതന്ത്ര മാർഗങ്ങളും ഉപയുക്തപ്പെടുത്തുമെന്നും വെനസ്വല പ്രതികരിച്ചിട്ടുണ്ട്.

അമേരിക്കയുടെ മനുഷ്യത്വരഹിതമായ സമീപനത്തെ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ വിമർശിച്ചു. അന്താരാഷ്ട്ര നിയമപ്രകാരം മെയ്‌ക്ലിസിനെ അമ്മയിൽ നിന്ന് വേർപെടുത്തിയത് കുറ്റകരമാണെന്ന് ടെലിവിഷൻ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News