കേസ് ഗൂഢാലോചനയെന്ന മൊഴിയിൽ ഉറച്ച് വിദ്യ; കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

വ്യാജ മുൻപരിചയ സർട്ടിഫിക്കറ്റ് സമർപ്പിച്ച കേസിൽ ആരോപണവിധേയയായ കെ.വിദ്യയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. തുടർച്ചയായ മൂന്ന് ദിവസത്തെ ചോദ്യംചെയ്യലിലും തനിക്കെതിരെ നടന്ന ഗൂഢാലോചനയുടെ ബാക്കിപത്രമാണ് കേസെന്ന മൊഴിയിൽ ഉറച്ച് നിൽക്കുകയാണ് വിദ്യ.

ALSO READ: സിദ്ദിഖ് കൊലപാതകം; പ്രതികളുടെ കസ്റ്റഡിയപേക്ഷ കോടതി ഇന്ന് പരിഗണിക്കും

താൻ സമർപ്പിച്ചതായി പറയുന്ന സർട്ടിഫിക്കറ്റ്, പ്രിൻസിപ്പലിന് മറ്റാരോ കൈമാറിയതെന്നും ഇതിന് പിന്നിൽ ഗൂഢാലോചന ഉള്ളതായുമാണ് വിദ്യ മൊഴി നൽകിയത്. പ്രിൻസിപ്പലിനെ ചോദ്യം ചെയ്താൽ ഗൂഢാലോചനയുടെ വഴി മനസിലാകുമെന്നും വിദ്യ അന്വേഷണസംഘത്തോട് പറഞ്ഞു. ഇതിനിടെ ഒളിവിൽ കഴിയുമ്പോൾ വിദ്യ വിവരങ്ങൾ കൈമാറിയത് പുതുതായി എടുത്ത നമ്പർ വഴിയാണെന്ന് പൊലീസ് കണ്ടെത്തി. അതേസമയം ഗുരുതര കുറ്റം ചെയ്ത പ്രതിയല്ലാത്തതിനാൽ വിദ്യയെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്ക് എതിരെ കേസ് എടുക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ALSO READ: ഫുട്ബോൾ ഇതിഹാസത്തിന് ഇന്ന് പിറന്നാള്‍; മെസി @ 36

വ്യാജരേഖയുടെ കോപ്പി ഫോണിൽ ഉണ്ടായിരുന്നെന്ന സംശയത്തെത്തുടർന്ന് വിദ്യയുടെ ഫോണും അന്വേഷണസംഘം പരിശോധിച്ചു. വിദ്യയുടെ ഫോണിൽ നിന്ന് നീക്കം ചെയ്ത വിവരങ്ങൾ വീണ്ടെടുക്കാൻ സൈബർ വിദഗ്ധരുടെ സഹായം അഗളി പോലീസ് തേടിയിട്ടുണ്ട്. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം വിദ്യയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ALSO READ: സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം; മണിപ്പൂരും പ്രതിപക്ഷ യോഗവും ചർച്ചയാകും

കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതോടെ വിദ്യയെ വീണ്ടും മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. വിദ്യയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും. കസ്റ്റഡി നീട്ടിക്കിട്ടാൻ അഗളി പൊലീസ് അപേക്ഷ സമർപ്പിക്കാൻ സാധ്യതയുണ്ട്. കരിന്തളത്തെ കേസുമായി ബന്ധപ്പെട്ട് നീലേശ്വരം പൊലീസും വിദ്യയെ കസ്റ്റഡിയിൽ അവശ്യപ്പെട്ടേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News