
വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു. ഫു ക്വോക് ദ്വീപിന് സമീപം ശനിയാഴ്ചയാണ് വലിയ അപകടമുണ്ടായത്. 15 പേർ മരിച്ചതായി ഹനോയിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ബോട്ടിൽ 36 യാത്രക്കാരുണ്ടായിരുന്നു. സംസ്ഥാന മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, 21 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ദുരിതബാധിതരെ സഹായിക്കുന്നതിനായി ഇന്ത്യൻ മിഷൻ കൺട്രോൾ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ഹോൺ മെയ് റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് ആണ് യാത്രക്കാരുമായി ബോട്ട് പോയത്. പ്രക്ഷുബ്ധമായ കടലും ശക്തമായ കാറ്റും കാരണം ആണ് ബോട്ട് മറിഞ്ഞതെന്നാണ് റിപ്പോർട്ട്. എല്ലാ യാത്രക്കാരും ജീവനക്കാരും വെള്ളത്തിൽ വീണു. പുറത്തുവന്ന അപകടത്തിന്റെ ദൃശ്യങ്ങളിൽ കടലിൽ തലകീഴായി മറിഞ്ഞ ബോട്ടിനുചുറ്റും സ്പീഡ് ബോട്ടുകളിൽ രക്ഷാപ്രവർത്തകർ എത്തുന്നതായി കാണാം.
ALSO READ: അതിശക്തമായ ഉഷ്ണതരംഗത്തിൽ വലഞ്ഞ് സ്പെയ്ൻ ; കാട്ടുതീയിൽ 12 പേർ കൊല്ലപ്പെട്ടു
പ്രാദേശിക അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വിയറ്റ്നാമിലെ ഇന്ത്യൻ എംബസി അറിയിച്ചു. വിവരങ്ങളോ സഹായമോ ആവശ്യമുള്ളവർക്ക് ഹോ ചി മിൻ സിറ്റിയിലെ കൺട്രോൾ റൂമിൽ +84 36 281 7930, +84 91 552 37 14, +84 33 452 0414 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഹനോയിയിലെ കൺട്രോൾ റൂമുമായി +84 91 308 9165 എന്ന നമ്പറിൽ ബന്ധപ്പെടാം. സംഭവവുമായി ബന്ധപ്പെട്ട ഏത് സംശയങ്ങൾക്കും പിന്തുണയ്ക്കും രണ്ട് കൺട്രോൾ റൂമുകളും ലഭ്യമാണെന്ന് ഇന്ത്യൻ മിഷൻ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

