
ലഹരി ഉപയോഗിച്ച് നടൻ ഷൈന്‍ ടോം ചാക്കോ സിനിമാ സെറ്റില്‍ മോശമായി പെരുമാറിയെന്ന് നടി വിന്‍ സി അലോഷ്യസ്. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവർക്ക് പരാതി നല്‍കി. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വെച്ച് മോശം അനുഭവം നേരിട്ടുവെന്നായിരുന്നു പരാതി.
ഷൂട്ടിങ് സെറ്റിൽവെച്ച് തനിക്ക് മോശം അനുഭവം നേരിട്ടു. ജൂനിയർ ആർട്ടിസ്റ്റുകൾ പോലും വിഷമത്തോടെയാണ് സെറ്റിൽ നിന്ന് മടങ്ങിയത്. ഫിലിം ചേംബറിന്റെ കീഴിൽ മോണിറ്ററിംഗ് നടക്കുന്നുണ്ട്. അവരുടെ നിർദ്ദേശം അനുസരിച്ചാണ് പരാതി നൽകിയതെന്നും വിൻസി അലോഷ്യസ് പറഞ്ഞു.
എൻറെ അറിവിൽ ലഹരി ഉപയോഗിക്കുന്നവരോടൊപ്പം അഭിനയിക്കില്ല. ഷൈൻ ടോം ചാക്കോ നല്ല ആർട്ടിസ്റ്റ് ആണ്, അദ്ദേഹത്തിന് മാറ്റമുണ്ടായാൽ കൂടെ അഭിനയിക്കും. പക്ഷെ മാറ്റം ബോധ്യപ്പെടണം. തൻറെ പരാതി സിനിമയെ ബാധിക്കരുതെന്നും വിൻസി അലോഷ്യസ് പറഞ്ഞു.
നടി വിൻസി യുടെ പരാതിയിൽ നടപടിക്ക് ഒരുങ്ങി താരസംഘടനയായ അമ്മ. വിൻസി യുടെ പരാതി പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. താരങ്ങളായ അൻസിബ, വിനു മോഹൻ, സരയു എന്നിവരാണ് അന്വേഷണം നടത്തുക. സിനിമ സെറ്റിൽ തനിക്കെതിരെ മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോ ആണെന്ന് വിൻ സി വെളിപ്പെടുത്തിയിരുന്നു. നടി ഫിലിം ചെയ്‌ബറിനും ഐ സി സി ക്കും പരാതി നൽകിയിട്ടുണ്ട്. പരാതിയിലാണ് നടി നടന്റെ പേര് വെളുപ്പെടുത്തിയിരിക്കുന്നത്. സംഭവം എക്‌സൈസ് അന്വേഷിക്കും. സൂത്രവാക്യം എന്ന സിനിമ സെറ്റിൽ വെച്ചാണ് നടൻ മോശമായി പെരുമാറിയതെന്നാണ് പരാതിയിൽ പറയുന്നത്.
ALSO READ: വിൻ സിയുടെ പരാതിയിൽ നടപടിക്ക് ഒരുങ്ങി ‘അമ്മ’; പരാതി പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചു
ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന നിലപാട് സ്വീകരിച്ചിതിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ ഇട്ട വീഡിയോയിൽ കൂടി താരം വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുകയുണ്ടായി. ഒരു പ്രധാന നടൻ ഒരു ചിത്രത്തിൻറെ സെറ്റിൽ പരസ്യമായി ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
സിനിമ സെറ്റിൽ ലഹരി മരുന്ന് ഉപയോഗിക്കുന്നത് വളരെ വ്യക്തമായിരുന്നു. അത് പേഴ്സണൽ ലൈഫിൽ ഉപയോഗിക്കുമോ ഇല്ലയോ എന്നത് അവരുടെ വ്യക്തിപരമായ കാര്യം എന്നാൽ സെറ്റിലും മറ്റും ഉപയോഗിച്ച് മറ്റുള്ളവർക്ക് ശല്യമാകുന്നത് ശരിയല്ല. അതിനെ തുടർന്നാണ് അത്തരക്കാർക്കൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചതെന്ന് താരം പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here