അന്ന് ജീവിക്കാന്‍ ഉണ്ണിയപ്പവുമായി തെരുവിലിറങ്ങി; ജീവിതം പാതിവഴിയില്‍ അവസാനിപ്പിച്ച് വിഷ്ണുപ്രിയ യാത്രയായി

ആലപ്പുഴ കായംകുളത്ത് പതിനേഴുകാരി വിഷ്ണുപ്രിയ ക്ഷേത്രക്കുളത്തില്‍ ചാടി ജീവനൊടുക്കിയ വാര്‍ത്ത ഞെട്ടലോടെയാണ് നാട്ടുകാര്‍ കേട്ടത്. ഏറെ പ്രതിസന്ധികളുണ്ടായിട്ടും അതിനെയെല്ലാം മറികടന്നായിരുന്നു വിഷ്ണുപ്രിയ ജീവിതത്തില്‍ മുന്നേറിയത്. നേരത്തേ ജീവിക്കാന്‍ മറ്റ് വഴികളില്ലാതെ വന്നപ്പോള്‍ സഹോദരനൊപ്പം തെരുവില്‍ ഉണ്ണിയപ്പം വില്‍ക്കാനിറങ്ങിയ വിഷ്ണുപ്രിയുടെ വീഡിയോ വൈറലായിരുന്നു. ഭിന്നശേഷിക്കാരായ അച്ഛനും അമ്മയ്ക്കും ജോലിക്ക് പോകാന്‍ സാധിക്കാതെ വന്നതോടെയായിരുന്നു ജീവിത മാര്‍ഗം തേടി ചേച്ചിയും അനുജനും ഉണ്ണിയപ്പം വില്‍ക്കാനിറങ്ങിത്.

also read-ബൈക്കിന് പിന്നാലെ പാഞ്ഞടുത്ത് കാട്ടാന; അത്ഭുതകരമായി രക്ഷപ്പെട്ട് യുവാക്കള്‍

‘അച്ഛന്‍ വായിക്കാന്‍ പോകുന്നയാളാണ് എപ്പോഴും ജോലി കാണില്ല. അതുകൊണ്ടു തന്നെ ജീവിക്കാന്‍ വേണ്ടി അച്ഛന്‍ ഉണ്ണിയപ്പം ഉണ്ടാക്കിത്തരും. ഞങ്ങളത് വില്‍ക്കും’, എന്നാണ് വിഷ്ണുപ്രിയ അന്ന് പറഞ്ഞത്. ഇങ്ങനയുള്ള മക്കളെ കിട്ടിയത് അഭിമാനം എന്നായിരുന്നു അച്ഛന്‍ വിജയന്‍ പറഞ്ഞത്.

also read- ‘സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്നവരെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് തടയും’: ഛത്തീസ്ഗഡ് മുഖ്യമന്ത്രി

ഇന്ന് വൈകിട്ട് 3.30നായിരുന്നു കായംകുളം കൊപ്രാപ്പുര ഈരിയ്ക്കല്‍ പടീറ്റതില്‍ വിഷ്മണുപ്രിയ കുളത്തില്‍ ചാടി മരിച്ചത്. നാട്ടുകാര്‍ നോക്കി നില്‍ക്കയായിരുന്നു കായംകുളം എരുവ ക്ഷേത്രത്തിലെ കുളത്തില്‍ കുട്ടി ചാടിയത്. ഉടന്‍ കരയ്ക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്ലസ് ടു കഴിഞ്ഞ് എല്‍എല്‍ബിക്ക് അഡ്മിഷന്‍ എടുത്തിരിക്കുകയായിരുന്നു വിഷ്ണുപ്രിയ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News