
വിഴിഞ്ഞം പരസ്യത്തിൽ പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രിയുടെ ഫോട്ടോയും ഉൾപ്പെടുത്തി. ഉദ്‌ഘാടനത്തിനു ശേഷം ഇറങ്ങിയ പരസ്യത്തിലാണ്
മുഖ്യമന്ത്രിയുടെ ഫോട്ടോ ഉൾപ്പെടുത്തിയത്. ഉദ്ഘാടനത്തിന് തൊട്ട് തലേദിവസം നൽകിയ പരസ്യത്തിൽ ഉണ്ടായിരുന്നത് പ്രധാനമന്ത്രി മാത്രം ആയിരുന്നു.
തുറമുഖ നിർമ്മാണത്തിനായി ഒരു വിഹിതവും നൽകാതെയാണ് മോദിയുടെ ഫോട്ടോ മാത്രം ഉൾപ്പെടുത്തി കേന്ദ്രസർക്കാർ പരസ്യം നൽകിയത്. മുഖ്യമന്ത്രിയെ ഒഴിവാക്കിയത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇന്നിറക്കിയ പരസ്യത്തിലാണ് മുഖ്യമന്ത്രിയെ ഉൾപ്പെടുത്തിയത്. തുറമുഖത്തിനായി 63% തുകയും ചെലവഴിക്കുന്നത് കേരളം ആണ്. കേന്ദ്രം നൽകുന്നത് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് മാത്രം ആണ്. ഇതു വെറും 818 കോടി ആണ്. സംസ്ഥാനം 5,370 കോടിയാണ് ആകെ ചെലവഴിച്ചത്.
വിഴിഞ്ഞം തുറമുഖത്തിന് 8,686 കോടി രൂപയാണ് ആകെ മുതല്‍ മുടക്ക്. ഇതില്‍ 5,370.86 കോടി രൂപ സംസ്ഥാന സര്‍ക്കാരും 818 കോടി രൂപ കേന്ദ്ര സര്‍ക്കാരും 2497 കോടി രൂപ അദാനി പോര്‍ട്‌സും വഹിക്കും. പദ്ധതിക്ക് വേണ്ടി വരുന്ന തുകയുടെ 61.83 % സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമ്പോള്‍ 28.75 % അദാനി പോര്‍ട്ട് ആണ് വഹിക്കുന്നത്. 9.42% കേന്ദ്രത്തിന്റെ വിജിഎഫ് ഗ്രാന്റ്. കേന്ദ്രത്തിന്റെ വിജിഎഫ് വിഹിതത്തിലും കേരളം ലാഭവിഹിതം നല്‍കണം.
ALSO READ: അധ്യക്ഷ പദവിയിൽ നിന്ന് കെ സുധാകരൻ പുറത്തേക്ക് ? മാറണമെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്ന് സുധാകരൻ
അതായത് വിജിഎഫ് 817.80 കോടി രൂപയാണെങ്കില്‍ തിരിച്ചടവിന്റെ കാലയളവില്‍ പലിശ നിരക്കില്‍ വരുന്ന മാറ്റങ്ങളും തുറമുഖത്തില്‍ നിന്നുള്ള വരുമാനവും പരിഗണിച്ചാല്‍ ഏതാണ്ട് 10000 – 12000 കോടി രൂപയായി തിരിച്ചടക്കണം. ഫലത്തില്‍ വിഴിഞ്ഞം തുറമുഖത്തില്‍ കേന്ദ്രത്തിന്റെ വിഹിതം പൂജ്യമെന്നതാണ് സാരം. മാത്രമല്ല പലിശ അടവിന്റെ ബാധ്യത സംസ്ഥാനത്തിന്റെ ചുമലില്‍ കേന്ദ്രം കെട്ടിവയ്ക്കുകയും ചെയ്യുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here