
കേരള സർക്കാരിനെ പരാമർശിക്കാതെ വിഴിഞ്ഞത്തെ പറ്റി കേന്ദ്രസർക്കാരിന്റെ പരസ്യം. ഇംഗ്ലീഷ് ദിനപത്രത്തിലാണ് പരസ്യം നൽകിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പദ്ധതിയായിട്ടാണ് പരസ്യത്തിൽ വിഴിഞ്ഞത്തെ അവതരിപ്പിച്ചിരിക്കുന്നത്. പരസ്യത്തിൽ പ്രധാനമന്ത്രിയുടെ ചിത്രം മാത്രമാണുള്ളത്. കേരളം സർക്കാരിനെ കുറിച്ച് ഒരു പരാമർശവും അതിൽ നൽകിയിട്ടില്ല. വയബിലിറ്റി ഗ്യാപ്പ് ഫണ്ടിലടക്കം കേരളത്തെ അവണിച്ച കേന്ദ്രമാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ ക്രഡിറ്റ് അടിക്കാന്‍ ശ്രമം നടത്തുന്നത്.
വിഴിഞ്ഞം തുറമുഖത്തിന് 8,686 കോടി രൂപയാണ് ആകെ മുതല്‍ മുടക്ക്. ഇതില്‍ 5,370.86 കോടി രൂപ സംസ്ഥാന സര്‍ക്കാരും 818 കോടി രൂപ കേന്ദ്ര സര്‍ക്കാരും 2497 കോടി രൂപ അദാനി പോര്‍ട്‌സും വഹിക്കും. പദ്ധതിക്ക് വേണ്ടി വരുന്ന തുകയുടെ 61.83 % സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമ്പോള്‍ 28.75 % അദാനി പോര്‍ട്ട് ആണ് വഹിക്കുന്നത്. 9.42% കേന്ദ്രത്തിന്റെ വിജിഎഫ് ഗ്രാന്റ്. കേന്ദ്രത്തിന്റെ വിജിഎഫ് വിഹിതത്തിലും കേരളം ലാഭവിഹിതം നല്‍കണം.
അതായത് വിജിഎഫ് 817.80 കോടി രൂപയാണെങ്കില്‍ തിരിച്ചടവിന്റെ കാലയളവില്‍ പലിശ നിരക്കില്‍ വരുന്ന മാറ്റങ്ങളും തുറമുഖത്തില്‍ നിന്നുള്ള വരുമാനവും പരിഗണിച്ചാല്‍ ഏതാണ്ട് 10000 – 12000 കോടി രൂപയായി തിരിച്ചടക്കണം. ഫലത്തില്‍ വിഴിഞ്ഞം തുറമുഖത്തില്‍ കേന്ദ്രത്തിന്റെ വിഹിതം പൂജ്യമെന്നതാണ് സാരം. മാത്രമല്ല പലിശ അടവിന്റെ ബാധ്യത സംസ്ഥാനത്തിന്റെ ചുമലില്‍ കേന്ദ്രം കെട്ടിവയ്ക്കുകയും ചെയ്യുന്നു. ഇത്രയും വലിയ അവഗണക്കുശേഷമാണ് വിഴിഞ്ഞം പദ്ധതിയില്‍ കേരളത്തെ മനപുര്‍വം ഒഴിവാക്കി കേന്ദ്ര സര്‍ക്കാരിന്റെ പരസ്യം നല്‍കിയിരിക്കുന്നത്.
മോദിയുടെ ചിത്രവുമായി ഇംഗ്ലീഷ് ദിനപത്രങ്ങളിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെക്കുറിച്ച് ഒരു പരാമര്‍ശവും പരസ്യത്തിലില്ല. കേന്ദ്രത്തിന്റെ പദ്ധതിയെന്ന നിലയില്‍ മാത്രമാണ് പരസ്യത്തിലെ വാചകങ്ങള്‍.
ALSO READ: പഹൽഗാം ഭീകരർക്കായുള്ള തിരച്ചിൽ ഇന്നും തുടരും
രാജ്യത്തെ അഭിമാന പദ്ധതികളിൽ കേരളത്തിന്റെ മറ്റൊരു സംഭാവനയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. സാങ്കേതികവിദ്യയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ലോകത്തിലെ പ്രധാന തുറമുഖം എന്നതാണ് പ്രത്യേകത. ദക്ഷിണ ഏഷ്യയിലെ ആദ്യ ഓട്ടോമാറ്റഡ് തുറമുഖം കൂടിയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. മെയ് രണ്ടിന് തുറമുഖം രാജ്യത്തിന് സമർപ്പിക്കും.
2024 ജൂലൈ മാസത്തിലാണ് ആദ്യമായി എംഎസ്സിയുടെ സാൻ ഫെർണാണ്ടൊഎന്ന കപ്പൽ വിഴിഞ്ഞം തീരത്ത് ബർത്ത് ചെയ്യുന്നത്. പിന്നീടങ്ങോട്ട് തുറമുഖത്ത് നടന്നത് വിജയകരമായ പ്രവർത്തനങ്ങൾ. 2024 ഡിസംമ്പർ മൂന്നാം തീയതി വ്യാവസായ അടിസ്ഥാനത്തിൽ തൂമുഖം പ്രവർത്തിച്ചു തുടങ്ങി.അവിടെ നിന്നും ഇങ്ങോട്ട് 1.5 മില്ല്യൻ TEU കണ്ടൈയ്നറുകൾ വിഴിഞ്ഞം തുറമുഖത്ത് കൈകാര്യം ചെയ്തു.
ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി.2700 മീറ്റർ പുലിമുട്ട്. 800 മീറ്റർ നീളത്തിൽ ബർത്ത്. 8 ഷിപ് ടു ഷോർ ക്രെയിനുകൾ.സെമി ഓട്ടോമാറ്റിട് നാവിഗേഷൻ സിസ്റ്റം. വ്യോമയാന മാതൃകയിൽ കപ്പലുകളെ നിരീക്ഷിക്കുന്നതായി വെസ്സൽ നാവിഗേഷൻ സിസ്റ്റം. ആദ്യ ബർത്തിൽ 240 മീറ്റർ കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനായുള്ള ബങ്കിങ്ങിന് വേണ്ടി മാറ്റിവയ്ക്കും. ഇത് ഭാവിയിലേക്കുള്ള ഒരു കാൽവെപ്പ് കൂടിയാണ്
രണ്ടാംഘട്ടത്തിൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. 12 ഷിപ് ടു ഷോർ ക്രെയിനുകൾ. തുറമുഖത്തുനിന്നും ചരക്ക് കരമാർഗം വിനിമയം ചെയ്യാനായി ബാലരാമപുരം റെയിൽവേ സ്റ്റേഷനിലേക്ക് 10.5 കിലോമീറ്റർ ഭൂഗർഭ റെയിൽപാത. ചരക്കുകൾ കൈമാറ്റം ചെയ്യുമ്പോൾ സുരക്ഷിതത്വം ഉറപ്പാക്കാൻ എക്സ്റേ സ്കാൻ സപ്ലൈ യൂണിറ്റ്” തുടങ്ങിയവ സജ്ജമാക്കും
ഏറ്റവും മികച്ച സാങ്കേതികവിദ്യയും എൻജിനീയറിംങ്ങും കൈമുതലാക്കിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ചരക്ക് ഗതാഗത മേഖലയിൽ മികവു പുലർത്താൻ പോകുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here