1996ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് രൂപപ്പെട്ട ആശയം; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുമ്പോള്‍ തെളിയുന്നത് എല്‍ഡിഎഫിന്റെ ഉറച്ച നിലപാട്

VIZHINJAM PORT

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉറച്ച നിലപാട് ഇല്ലായിരുന്നെങ്കില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമാകുമായിരുന്നില്ല. ശില്പികള്‍ ഞങ്ങളാണ് എന്ന് യുഡിഎഫ് അവകാശപ്പെടുമ്പോള്‍, 2010 ല്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഇട്ട കല്ലിനു മുകളിലായിരുന്നു 2015 ല്‍ ഉമ്മന്‍ചാണ്ടി കല്ലിട്ടത് എന്നതാണ് എല്‍ഡിഎഫ് ഓര്‍മിപ്പിക്കുന്നത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി കമ്മീഷനിങ് ചെയ്യുമ്പോള്‍ പദ്ധതി ഞങ്ങളുടെ കുഞ്ഞാണ് എന്ന അവകാശവാദമാണ് യുഡിഎഫ് ഉന്നയിക്കുന്നത്. എന്നാല്‍ 1996ല്‍ നായനാര്‍ സര്‍ക്കാരുടെ കാലത്ത് രൂപപ്പെട്ട ആശയമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന് എല്‍ഡിഎഫ് ഓര്‍മിപ്പിക്കുന്നു.

Also Read : ‘വിഴിഞ്ഞത്ത് കണ്ടത് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യുന്ന മനോഹരമായ കാഴ്ച, സാധാരണക്കാരുടെ പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യം’: മന്ത്രി വി എന്‍ വാസവന്‍

2010 ഓഗസ്റ്റില്‍ വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ ഉദ്ഘാടന ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും പ്രതിപക്ഷത്തിന് തിരിച്ചടിയാവുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അദാനിയുമായി ഉണ്ടാക്കിയ കരാര്‍ വ്യവസ്ഥകളെയാണ് ഇടതുപക്ഷം എതിര്‍ത്തതെന്നും അല്ലാതെ പദ്ധതിയെ ഒരു ഘട്ടത്തിലും എതിര്‍ത്തിട്ടില്ലെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി

2016ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പദ്ധതിക്ക് പുതുജീവന്‍ വച്ചു. എന്നാല്‍ ആ പ്രവര്‍ത്തനങ്ങളെ പോലും തുരങ്കം വയ്ക്കാന്‍ കലാപ ആഹ്വാനം നടത്തിയവരാണ് യുഡിഎഫും ബിജെപിയും എന്നും അദ്ദേഹം വിമര്‍ശിച്ചു. ഒരു വികസന പ്രവര്‍ത്തനവും കേരളത്തില്‍ യാഥാര്‍ത്ഥ്യമാകാന്‍ പാടില്ല എന്ന സമീപനമുള്ള പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് ജനം തിരിച്ചറിഞ്ഞു തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News