
രാജ്യത്തെ അഭിമാന പദ്ധതികളിൽ കേരളത്തിന്റെ മറ്റൊരു സംഭാവനയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. സാങ്കേതികവിദ്യയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ലോകത്തിലെ പ്രധാന തുറമുഖം എന്നതാണ് പ്രത്യേകത. ദക്ഷിണ ഏഷ്യയിലെ ആദ്യ ഓട്ടോമാറ്റഡ് തുറമുഖം കൂടിയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. മെയ് രണ്ടിന് തുറമുഖം രാജ്യത്തിന് സമർപ്പിക്കും.
2024 ജൂലൈ മാസത്തിലാണ് ആദ്യമായി എംഎസ്സിയുടെ സാൻ ഫെർണാണ്ടൊഎന്ന കപ്പൽ വിഴിഞ്ഞം തീരത്ത് ബർത്ത് ചെയ്യുന്നത്. പിന്നീടങ്ങോട്ട് തുറമുഖത്ത് നടന്നത് വിജയകരമായ പ്രവർത്തനങ്ങൾ. 2024 ഡിസംമ്പർ മൂന്നാം തീയതി വ്യാവസായ അടിസ്ഥാനത്തിൽ തൂമുഖം പ്രവർത്തിച്ചു തുടങ്ങി.അവിടെ നിന്നും ഇങ്ങോട്ട് 1.5 മില്ല്യൻ TEU കണ്ടൈയ്നറുകൾ വിഴിഞ്ഞം തുറമുഖത്ത് കൈകാര്യം ചെയ്തു.
ALSO READ: ക്രിക്കറ്റ് കളിക്കിടെയിലെ ആൾക്കൂട്ട ആക്രമണം; മംഗളൂരുവിൽ കൊല്ലപ്പെട്ടത് മലയാളിയെന്ന് സൂചന
ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി.2700 മീറ്റർ പുലിമുട്ട്. 800 മീറ്റർ നീളത്തിൽ ബർത്ത്. 8 ഷിപ് ടു ഷോർ ക്രെയിനുകൾ.സെമി ഓട്ടോമാറ്റിട് നാവിഗേഷൻ സിസ്റ്റം. വ്യോമയാന മാതൃകയിൽ കപ്പലുകളെ നിരീക്ഷിക്കുന്നതായി വെസ്സൽ നാവിഗേഷൻ സിസ്റ്റം. ആദ്യ ബർത്തിൽ 240 മീറ്റർ കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനായുള്ള ബങ്കിങ്ങിന് വേണ്ടി മാറ്റിവയ്ക്കും. ഇത് ഭാവിയിലേക്കുള്ള ഒരു കാൽവെപ്പ് കൂടിയാണ്
രണ്ടാംഘട്ടത്തിൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. 12 ഷിപ് ടു ഷോർ ക്രെയിനുകൾ. തുറമുഖത്തുനിന്നും ചരക്ക് കരമാർഗം വിനിമയം ചെയ്യാനായി ബാലരാമപുരം റെയിൽവേ സ്റ്റേഷനിലേക്ക് 10.5 കിലോമീറ്റർ ഭൂഗർഭ റെയിൽപാത. ചരക്കുകൾ കൈമാറ്റം ചെയ്യുമ്പോൾ സുരക്ഷിതത്വം ഉറപ്പാക്കാൻ എക്സ്റേ സ്കാൻ സപ്ലൈ യൂണിറ്റ്” തുടങ്ങിയവ സജ്ജമാക്കും
ഏറ്റവും മികച്ച സാങ്കേതികവിദ്യയും എൻജിനീയറിംങ്ങും കൈമുതലാക്കിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ചരക്ക് ഗതാഗത മേഖലയിൽ മികവു പുലർത്താൻ പോകുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here